അസമില്‍ ഉണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട അപകടത്തില്‍ അഞ്ച് വ്യോമസേന ഉദ്യോഗസ്ഥര്‍ മരിച്ചു. സ്ക്വാഡ്രണ്‍ ലീഡര്‍ പ്രശാന്ത് സിംഗ്, ഫ്ലൈറ്റ് ലെഫ്റ്റനന്റ് ശുഭം കുമാര്‍, സര്‍ജന്റ് ജിതേന്ദ്ര ശര്‍മ്മ, അഗ്നിവീര്‍വായു ഖേമാരാം കുമാവത്, അഗ്നിവീര്‍വായു ഡാനിഷ് ആലം എന്നിവരുടെ മരണം വ്യോമസേന സ്ഥിരീകരിച്ചു. സഹപൈലറ്റ് മാത്രമാണ് രക്ഷപ്പെട്ടത്.
കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് (കെഎസ്ആര്‍ടിസി) ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്കും സൗജന്യ യാത്ര വാഗ്ദാനം ചെയ്യുന്ന കേരള സര്‍ക്കാരിന്റെ ഫ്ലാഗ്ഷിപ്പ് പദ്ധതിയായ പ്രിയദര്‍ശിനി ജൂണ്‍ 15 ന് ആരംഭിക്കും. ഇത് നടപ്പിലാക്കുന്നതിനുള്ള വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഗതാഗത വകുപ്പ് പുറപ്പെടുവിക്കും.
സർക്കാർ സ്കൂളുകളെ ആശ്രയിക്കുന്ന കുട്ടികളുടെ എണ്ണം ഈ അധ്യയന വർഷത്തിൽ കുറഞ്ഞതായി കണക്കുകൾ. സർക്കാർ, എയ്ഡഡ് മേഖലയിലെ സ്കൂളുകളിൽ ഈ അധ്യയനവർഷം പ്രവേശനം നേടിയ വിദ്യാർഥികളുടെ എണ്ണത്തിൽ ഗണ്യമായ ഇടിവുണ്ട്.
Oats Dosa: വൈകുന്നേരം കുട്ടികൾ സ്കൂളിൽ നിന്ന് മടങ്ങിവരുമ്പോൾ ജങ്ക് ഫുഡ്സും എണ്ണയിൽ പൊരിച്ചെടുത്ത സ്നാക്സും നൽകുന്നത് ഇനി നിർത്തൂ. നമ്മുടെ കുട്ടികൾക്ക് നൽകുന്ന ഭക്ഷണം അവരുടെ ആരോഗ്യം മെച്ചപ്പെടാൻ വേണ്ടിയുള്ളതാകണം. അത്തരത്തിലൊരു പലഹാരമാണ് പഴം പാൻ കേക്ക്. അധികം പ്രയാസപ്പെടാതെ വീട്ടിൽ ഉണ്ടാക്കാൻ കഴിയുന്ന പലഹാരമാണിത്. ഓട്സ്, പഴം, മുട്ട എന്നിവയാണ് ഇത് തയ്യാറാക്കാൻ ആവശ്യം. ഈ മൂന്ന് സാധനങ്ങളും കുട്ടികളുടെ ആരോഗ്യത്തിനു നല്ലതാണ്.
തൃശൂരിലും ഷിഗെല്ല കേസുകൾ സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലത്ത് രണ്ട് കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ആഴ്ച തമിഴ്നാട്ടിൽ യാത്ര പോയി വന്നതിനു ശേഷമാണ് രോഗം സ്ഥിരീകരിച്ചത്.
Brazil vs Morocco: ഫിഫ വേൾഡ് കപ്പ് ഗ്രൂപ്പ് സിയിൽ ഇന്ന് ആവേശ പോര്. അഞ്ച് തവണ ലോക ചാംപ്യൻമാരായ ബ്രസീൽ ശക്തരായ മൊറോക്കോയെ നേരിടും. സൂപ്പർതാരം നെയ്മർ ബ്രസീലിനു വേണ്ടി കളിച്ചേക്കുമെന്നാണ് വിവരം.
നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനു വീഴ്ചയെന്നു പ്രതിപക്ഷം. ആരോഗ്യമന്ത്രി കെ.മുരളീധരൻ ജില്ലയിൽ ക്യാംപ് ചെയ്തു കാര്യങ്ങൾ ഏകോപിപ്പിക്കാത്തത് എന്തുകൊണ്ടെന്ന് പ്രതിപക്ഷം ചോദിച്ചു. ആരോഗ്യമന്ത്രിമാർ നിപ സ്ഥിരീകരിച്ച ജില്ലയിൽ ക്യാംപ് ചെയ്തുകൊണ്ട് പ്രതിരോധ നടപടികൾക്കു നേതൃത്വം നൽകുകയാണ് മുൻ വർഷങ്ങളിൽ ചെയ്തിരുന്നത്. എന്നാൽ ഇത്തവണ അത്തരത്തിലൊരു ഏകോപനം കോഴിക്കോട് നടന്നിട്ടില്ല.
വിമർശനങ്ങൾക്കു പിന്നാലെ മുൻ നിലപാട് തിരുത്തി മുഖ്യമന്ത്രി വി.ഡി.സതീശൻ. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ആരോപണ വിധേയരായ സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ച തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട്. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ കെ.ബി.പ്രദീപിനെയാണ് ഹൈക്കോടതിയിൽ ദേവസ്വം സ്പെഷൽ ഗവൺമെന്റ് പ്ലീഡർ ആയി നിയമിച്ചത്. വിവാദമായതിനു പിന്നാലെ പ്രദീപ് രാജിവച്ചു.
സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരില്‍ ഇപ്പോഴും ആശങ്ക നിലനില്‍ക്കുന്നുണ്ടെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേകത അന്വേഷണസംഘം അന്വേഷണം നടത്തിയിട്ടും നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
India vs Afghanistan: ഇന്ത്യ-അഫ്ഗാനിസ്ഥാൻ ഒന്നാം ഏകദിനം ഇന്ന് ധരംശലായിൽ. ഇന്ത്യൻ സമയം ഉച്ചയ്ക്കു 1.30 നു കളി ആരംഭിക്കും. സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്.
സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച് സാഹചര്യത്തിൽ ആരോഗ്യവകുപ്പ് വേണ്ടത്ര ജാഗ്രത പുലർത്തുന്നില്ലെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രോഗം സ്ഥിരീകരിച്ചിട്ട് രണ്ട് ദിവസം ആയിട്ടും ആരോഗ്യമന്ത്രി സ്ഥലത്തെത്താത്തത് എന്തുകൊണ്ടാണെന്ന് പിണറായി ചോദിച്ചു.
അതേസമയം സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്നതിനിടെ അവധി ചോദിച്ചതില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോക്ടര്‍ റീനയെ മാറ്റി.
പകര്‍ച്ചവ്യാധി സമയത്ത് റീന 15 ദിവസം അവധി ചോദിച്ചതില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന് അതൃപ്തി ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
പനിച്ചു വിറച്ച് കേരളം. ഇന്നലെ (വെള്ളി) മാത്രം സംസ്ഥാനത്ത് പനിയെ തുടർന്ന് ചികിത്സ തേടിയത് 12,441 പേർ. 56 പേർക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ജാഗ്രത വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.
ഇരുപക്ഷവും ഇതുവരെ ഒരു കരാറിലേക്ക് ഒരിക്കലും അടുത്തിട്ടില്ല എന്ന് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചി പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇതേ വികാരം പ്രകടിപ്പിച്ചു.
USA vs Paraguay: ഫുട്ബോൾ ലോകകപ്പിൽ ആതിഥേയര രാജ്യമായ യുഎസ്എയ്ക്കു വിജയത്തുടക്കം. പരഗ്വായിയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് യുഎസ്എ വീഴ്ത്തിയത്. യുഎസ്എയ്ക്കായി ഫോലറിൻ ബലോഗൺ രണ്ട് ഗോളുകൾ നേടി.
വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കര്‍ ഈ വിഷയം നേരിട്ട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി ഉന്നയിച്ചുവെന്നും വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ചില വര്‍ഷങ്ങളില്‍ ഇത് പല പ്രദേശങ്ങളിലും വരള്‍ച്ചയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിനെ ഇത് എങ്ങനെ ബാധിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ ഇപ്പോള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
FIFA World Cup 2026: ആതിഥേയ രാജ്യങ്ങളിൽ ഒന്നായ കാനഡയ്ക്ക് ലോകകപ്പിലെ ആദ്യ മത്സരത്തിൽ സമനില. ബോസ്നിയയെയാണ് കാനഡ സമനിലയിൽ തളച്ചത്. ഒരു ഗോളിനു പിന്നിൽ നിന്ന ശേഷമാണ് കാനഡയുടെ തിരിച്ചുവരവ്.
കൂടുതല്‍ ശക്തിപ്പെടാന്‍ സാധ്യത. സമുദ്രോപരിതലത്തിലെ താപവര്ധനവിനോട് അന്തരീക്ഷം പ്രതികരിച്ചു കഴിഞ്ഞിട്ടുള്ളതിനാല്‍ സമുദ്ര-അന്തരീക്ഷ വ്യവസ്ഥകള്‍ ഇപ്പോള്‍ എല്‍ നിനോ സ്വഭാവം പ്രകടിപ്പിച്ചു തുടങ്ങി.
കടുത്ത പനിയും ശ്വാസതടസ്സവും മൂലം ഗുരുതരാവസ്ഥയിലായിരുന്ന സജീവിനെ കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ നിന്ന് വെന്റിലേറ്റര്‍ ഘടിപ്പിച്ച ആംബുലന്‍സില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനിടെയാണ് സംഭവം.
പരീക്ഷ നീതിയുക്തവും സുരക്ഷിതവും ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതവുമാക്കുന്നതിനാണ് മാറ്റങ്ങള്‍ വരുത്തിയതെന്ന് ഏജന്‍സി അറിയിച്ചു. ജൂണ്‍ 21 ന് നടക്കുന്ന നീറ്റ് പരീക്ഷ മുതല്‍ പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും.
തെരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിച്ച അഞ്ച് വാഗ്ദാനങ്ങളും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ആവര്‍ത്തിച്ചു.
ലോകകപ്പിന് ദിവസങ്ങള്‍ക്ക് മുന്‍പെ ആരംഭിക്കുന്ന ബാനറുകളും പോസ്റ്ററുകളും ഫ്ലെക്സും തര്‍ക്കങ്ങളുമെല്ലാമായി സജീവമാകുന്ന കവലകള്‍, ക്ലബുകള്‍ എല്ലാം നിറഞ്ഞ കേരളം. രാജ്യമാകെ ക്രിക്കറ്റിനെ ആഘോഷമാക്കുമ്പോള്‍ മലയാളികള്‍ക്ക് എന്നും ഉത്സവപ്രതീതി സമ്മാനിക്കുന്നത് ഫുട്ബോളാണ്.
ബാറ്റിങ്ങില്‍ ഇന്ത്യന്‍ നിര ശക്തമാണ്. എന്നാല്‍ ബൗളിങ്ങിലേക്ക് വരുമ്പോള്‍ ഇന്ത്യയുടെ സേഫ്റ്റി വാല്‍വായി മാറുക ഷെഫാലി ആയിരിക്കുമെന്നതാണ് നാസര്‍ ഹുസൈന്റെ നിരീക്ഷണം.
ഈ മാസം നടക്കാനിരിക്കുന്ന അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടംനേടിയ വൈഭവിനെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കറുടെ കൗമാരകാലവുമായി താരതമ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ ബാറ്റിങ് ഇതിഹാസമായ ജോസ് ബട്ലര്.
കിവീസിനെ ലോകകപ്പ് ഫൈനല്‍, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേട്ടം എന്നിവ സമ്മാനിച്ചതിന് ശേഷമാണ് 35കാരനായ താരം അപ്രതീക്ഷിത വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. തുടര്‍ച്ചയായുള്ള പരിക്കുകളാണ് താരത്തിന്റെ വിരമിക്കല്‍ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.
സംസ്ഥാനക്കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിക്കാനായി ചേര്‍ന്ന ജില്ലാകമ്മിറ്റികളില്‍ ശക്തമായ എതിര്‍പ്പാണ് ഉയരുന്നത്. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തിയവരെ പാര്‍ട്ടി തന്നെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് എന്നാണ് വിമര്‍ശനം.
ബുധനാഴ്ച ഹാജരാകണമെന്ന നിര്‍ദേശമാണ് ഇഡി നല്‍കിയിരിക്കുന്നത്. നേരത്തെ വെള്ളിയാഴ്ച ഹാജരാകണമെന്ന് അറിയിച്ചിരുന്നെങ്കിലും ആരോഗ്യകാരണങ്ങള്‍ കാണിച്ച് വീണ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് ഇഡിയുടെ സമന്‍സ്.
മാഴ്സെയുടെ സെന്റര്‍ ബാക്കായ ബലേര്‍ഡിക്ക് കഴിഞ്ഞ ആഴ്ചയാണ് വലതുകാലിന് പരിക്കേറ്റത്. പിന്നാലെ ടീമില്‍ നിന്നും പുറത്തായ താരത്തിന് പകരമായി മധ്യനിര താരത്തെയാകും സ്കലോണി ഉള്‍പ്പെടുത്തുകയെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ സനേസിക്ക് തന്നെ നറുക്ക് വീഴുകയായിരുന്നു.
കോഴിക്കോട് ജില്ലയിലെ ഷിഗെല്ല രോഗികളുടെ എണ്ണത്തിൽ പൊരുത്തക്കേട്. ആരോഗ്യമന്ത്രി കെ.മുരളീധരനും കോഴിക്കോട് ജില്ലാ ആരോഗ്യ വിഭാഗവും പറയുന്ന കണക്കുകളാണ് ചേരാത്തത്.
ദശലക്ഷകണക്കിനു വൈറസുകളാണ് വവ്വാലുകളുടെ ശരീരത്തിൽ ഉള്ളത്. പ്രധാനമായും പഴംതീനി വവ്വാലുകളിൽ നിന്നാണ് നിപ വൈറസ് പകരുന്നത്. വവ്വാലുകളിൽ നിന്ന് പന്നികളിലേക്കും പിന്നീട് മനുഷ്യരിലേക്കും നിപ വൈറസ് എത്തിയെന്നാണ് കരുതപ്പെടുന്നത്. വവ്വാലുകളെ കൊന്നൊടുക്കിയാൽ നിപയെ പ്രതിരോധിക്കാമല്ലോ എന്നാണ് പലരുടെയും ചോദ്യം. എന്നാൽ അങ്ങനെ ചെയ്താൽ നിപയേക്കാൾ അപകടകാരികളായ വൈറസുകൾ മനുഷ്യ ശരീരത്തിൽ എത്താൻ സാധ്യതയുണ്ടെന്നാണ് ഐഎംഎ സംസ്ഥാന പ്രസിഡന്റും ആരോഗ്യ വിദഗ്ധനുമായ ഡോ.സുൽഫി നൂഹു പറയുന്നത്.
എന്നിരുന്നാലും, പല കേസുകളിലും ലൈംഗിക ബന്ധത്തിലൂടെ ഇത് പുരുഷന്മാരില് നിന്ന് സ്ത്രീകളിലേക്കും പടരുന്നു. ഏറ്റവും സാധാരണമായ ലൈംഗിക അണുബാധയാണിത്. അവബോധമില്ലായ്മ കാരണം ഇത് പലപ്പോഴും അവഗണിക്കപ്പെടുന്നു.
ഫിഫ ലോകകപ്പ് 2026 ആരംഭിച്ചതോടെ മത്സരങ്ങളുടെ തത്സമയം സംപ്രേക്ഷണം സൗജന്യമെന്ന വ്യാജേന ഫുട്ബോള്‍ ആരാധകരെ ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയ വഴി വ്യാപകമായ സൈബര്‍ തട്ടിപ്പ് നടക്കുന്നതായി കേരളാ പോലീസിന്റെ മുന്നറിയിപ്പ്. ടെലഗ്രാം, വാട്ട്സാപ്പ്, യൂട്യൂബ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് തട്ടിപ്പ്.
South Korea vs Czechia: ചെക്ക് റിപ്പബ്ലിക്കിനെതിരായ മത്സരത്തിൽ ദക്ഷിണ കൊറിയയ്ക്കു ജയം. ഒരു ഗോളിനു പിന്നിൽ നിന്ന ശേഷമാണ് ദക്ഷിണ കൊറിയയുടെ തിരിച്ചുവരവ്. ഒന്നിനെതിരെ രണ്ട് ഗോളുകളാണ് ദക്ഷിണ കൊറിയ നേടിയത്.
മെയ് 30 മുതല്‍ ജൂണ്‍ 10 വരെയുള്ള രോഗിയുടെ സഞ്ചാര പാതയാണ് പുറത്തുവിട്ടത്. രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ഹൈസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ട 15 പേരെ ഹോം കോറന്റൈനിലാക്കിയിട്ടുണ്ട്.
യുഎസിന്റെയും ഇസ്രായേലിന്റെയും ബോംബാക്രമണങ്ങള്‍ 100 ദിവസത്തിലേറെയായിട്ടും ഇറാന് ഇപ്പോഴും നിലനില്ക്കുന്നു. യുദ്ധം മൂലം ടെഹ്റാന് 347 ബില്യണ്‍ ഡോളറിന്റെ നഷ്ടം നേരിട്ടു. ഈ വര്‍ഷം അവരുടെ സമ്പദ്വ്യവസ്ഥ 6.1 ശതമാനം ചുരുങ്ങുമെന്ന് ഐക്യരാഷ്ട്രസഭ പ്രവചിക്കുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ ടീം 49 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സെന്ന ശക്തമായ സ്കോര്‍ പടുത്തുയര്‍ത്തിയെങ്കിലും മഴയെ തുടര്‍ന്ന് വിജയലക്ഷ്യം 38 ഓവറില്‍ 294 റണ്‍സാക്കി ചുരുക്കുകയായിരുന്നു.
Zee 5: ലോകകപ്പ് ആരംഭിക്കുന്ന ദിവസം സബ്സ്ക്രിപ്ഷൻ പ്ലാനിൽ മാറ്റംവരുത്തിയ സീ 5 നെതിരെ ആരാധകരുടെ പ്രതിഷേധം. ഫിഫ ലോകകപ്പ് 2026 ന്റെ ഇന്ത്യയിലെ ബ്രോഡ്കാസ്റ്റ് അവകാശം സീ എന്റർടെയ്ൻമെന്റ്സിനാണ്. നേരത്തെ ഉണ്ടായിരുന്ന സബ്സ്ക്രിപ്ഷൻ പ്ലാനിൽ ലോകകപ്പിലെ ആദ്യ മത്സരം തുടങ്ങുന്നതിനു ഏതാനും മണിക്കൂർ മുൻപാണ് അവർ മാറ്റം വരുത്തിയത്.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ വക്കീലിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ച് സതീശൻ സർക്കാർ. അഡ്വ. കെ ബി പ്രദീപിനെയാണ് ഹൈക്കോടതിയിലെ സ്പെഷൽ ഗവൺമെന്റ് പ്ലീഡർ ആയി നിയമിച്ചത്. ഇതുവരെ സീനിയർ ഗവൺമെന്റ് പ്ലീഡർ മാത്രമേ ദേവസ്വം വകുപ്പിനുണ്ടായിരുന്നുള്ളു.
സംസ്ഥാനത്ത് ഷിഗെല്ല ആശങ്ക ഉയരുന്നു. ഈ വർഷം രോഗം സ്ഥിരീകരിച്ചത് 114 പേർക്കാണ്. കഴിഞ്ഞ വർഷം ഈ കാലയളവിൽ 54 പേർക്കായിരുന്നു രോഗം. 2025 ൽ മുഴുവനായി എടുത്താൽ ആകെ രോഗികളുടെ എണ്ണം 132 ആണ്. ഇത്തവണ രോഗികളുടെ എണ്ണം ഇനിയും ഉയരുമെന്ന ആശങ്കയും ഉണ്ട്.
K Muraleedharan: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. അതിനിടെ ആരോഗ്യമന്ത്രി കെ.മുരളീധരൻ എയറിലുമായി. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മുരളീധരൻ നടത്തിയ തരംതാണ പ്രസ്താവനയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്.
പ്രതിപക്ഷത്തായിരിക്കുമ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ ബാധകമല്ലെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം. നിപ്പ പ്രതിരോധത്തിനായി ആരോഗ്യവകുപ്പ് എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുള്ളതായി മുരളീധരന് വ്യക്തമാക്കി.
സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ ഷിഗെല്ലയും ജലജന്യ രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി. മഞ്ഞപ്പിത്തവും വയറിളക്ക രോഗങ്ങളും മറ്റു ജലജന്യ രോഗങ്ങളും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. മഴ കൂടിവരുന്ന സാഹചര്യത്തില്‍ ഇവ കൂടുതല്‍ ആളുകള്‍ക്ക് ബാധിച്ചേക്കാം.
വിലക്കയറ്റം നിയന്ത്രിക്കുക. വൈദ്യുത നികുതിയില്‍ ഇളവ്, ഗോതമ്പിന് സബ്സിഡി എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് 'അവാമി ആക്ഷന്‍ കമ്മിറ്റി'യുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ സംഘടിച്ചത്.
വടക്കന്‍ ഇസ്രായേലി നഗരമായ നോഫ് ഹഗലില്‍ പുതുതായി എത്തിച്ചേര്‍ന്ന കുടിയേറ്റക്കാരെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കവേ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സമൂഹത്തിലെ ശേഷിക്കുന്ന എല്ലാ അംഗങ്ങളെയും മാറ്റിപ്പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുവെന്ന് പറഞ്ഞു.
വ്യാഴാഴ്ച രാത്രി ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടത്താനിരുന്ന ശക്തമായ വ്യോമാക്രമണങ്ങളും ബോംബിങ്ങുകളും അവസാന നിമിഷം റദ്ദാക്കിയതായി ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഇറാന് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാദ് മുന്നറിയിപ്പ് നല്കി. സംഘര്‍ഷത്തില്‍ ആഗോള ഊര്‍ജ വിപണി തകരുമെന്നും ദീര്‍ഘകാലത്തേക്ക് പ്രതിസന്ധികള്‍ ഉണ്ടാകുമെന്നും ഇറാന് മുന്നറിയിപ്പ് നല്കി.
ഗോള്‍ കീപ്പര്‍ നല്കിയ പന്ത് വരുതിയില്‍ നിര്‍ത്തുന്നതില്‍ ദക്ഷിണാഫ്രിക്കന്‍ പ്രതിരോധം വരുത്തിയ പിഴവാണ് ആദ്യഗോളിന് കാരണമായത്. 67മത്തെ മിനിറ്റിലായിരുന്നു മത്സരത്തിലെ രണ്ടാം ഗോള്‍.
ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.