അനുബന്ധ വാര്‍ത്തകള്‍
- 'ശ്രീ വിഡി സതീശന്‍ജിക്ക് അഭിനന്ദനങ്ങള്‍'; പുതിയ കേരള സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ ഉറപ്പുനല്‍കി പ്രധാനമന്ത്രി
- ലീഗിനു അഞ്ച് മന്ത്രിമാർ; കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം, വിദ്യാഭ്യാസ വകുപ്പ് വിട്ടുകൊടുക്കില്ല
- യുഡിഎഫ് നല്ല ഭൂരിപക്ഷത്തിൽ ജയിക്കും, ബിജെപിക്ക് കേരളത്തെ മനസിലാക്കാൻ കഴിഞ്ഞിട്ടില്ല: കുഞ്ഞാലിക്കുട്ടി
- മുഖ്യമന്ത്രി ആരാകണമെന്നതിൽ യുഡിഎഫിൽ അനൈക്യമില്ല, കോൺഗ്രസ് തീരുമാനത്തെ ലീഗ് പിന്തുണയ്ക്കും: പി കെ കുഞ്ഞാലിക്കുട്ടി
- കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക്; വേങ്ങരയിൽ കെ.എം. ഷാജി , തഹ്ലിയയും മത്സരരംഗത്ത്- ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ നിർണായക നീക്കങ്ങൾ
ആദ്യമായി കൃത്രിമബുദ്ധി വകുപ്പ് രൂപീകരിച്ച് കേരള സര്‍ക്കാര്‍; കുഞ്ഞാലിക്കുട്ടിക്ക് ചുമതല
തിരുവനന്തപുരം: പുതിയ യുഡിഎഫ് സര്‍ക്കാര്‍ രൂപീകരിച്ചതിനുശേഷം മന്ത്രിമാരുടെ വകുപ്പുകള്‍ നിര്‍ണയിക്കുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ ആദ്യമായി മന്ത്രിസഭാ തലത്തില്‍ ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) പോര്‍ട്ട്ഫോളിയോ രൂപീകരിച്ചു. സംസ്ഥാനത്തിന്റെ ഭരണ ഘടനയില്‍ ഒരു പ്രധാന മാറ്റമാണ് ഈ നീക്കം. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, അനുബന്ധ മേഖലകള്‍ക്കൊപ്പം വ്യവസായ വാണിജ്യ വകുപ്പിന് കീഴിലാണ് എഐ പോര്‍ട്ട്ഫോളിയോ.
മെയ് 20 ന് പുറത്തിറങ്ങിയ സംസ്ഥാന ഗസറ്റ് ഉത്തരവ് പ്രകാരം മുതിര്‍ന്ന ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗ് (ഐയുഎംഎല്‍) നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്ക് വ്യവസായ വാണിജ്യ വകുപ്പുകള്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, പുതുതായി സൃഷ്ടിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ വകുപ്പുകള്‍ നല്‍കിയിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍, മൈനിംഗ് ആന്‍ഡ് ജിയോളജി, കൈത്തറി, തുണിത്തരങ്ങള്‍ എന്നിവയും അദ്ദേഹത്തിന്റെ ഉത്തരവാദിത്തങ്ങളില്‍ ഉള്‍പ്പെടുന്നു.