അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യ-യുഎസ് വ്യാപാര കരാർ: ഓഹരി വിപണിയിൽ കുതിപ്പ്, നിക്ഷേപകർക്ക് 13 ലക്ഷം കോടിയുടെ നേട്ടം
- ഇൻഡിഗോ പ്രതിസന്ധിയിൽ നിക്ഷേപകർക്ക് നഷ്ടം 37,000 കോടി, ആറാം ദിവസവും ഓഹരിയിൽ ഇടിവ്
- അമേരിക്കയുടെ അധികതീരുവ നാളെ മുതല്‍,കൂപ്പുകുത്തി ഓഹരിവിപണി, സെന്‍സെക്സില്‍ 500 പോയന്റിന്റെ ഇടിവ്
- ട്രംപ് താരിഫില്‍ തകര്‍ന്നടിഞ്ഞ് വിപണി, സെന്‍സെക്സ് 604 പോയന്റ് നഷ്ടത്തില്‍,നിക്ഷേപകര്‍ക്ക് നഷ്ടം 5.5 ലക്ഷം കോടി !
- Israel Iran Conflict: ഇറാൻ- ഇസ്രായേൽ സംഘർഷത്തിൽ അടിപതറി സെൻസെക്സും നിഫ്റ്റിയും, സ്വർണവിലയിലും ക്രൂഡ് ഓയിൽ വിലയിലും കുതിപ്പ്
മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്സില്‍ 1,100 പോയന്റ് നഷ്ടം
തിങ്കളാഴ്ച രാവിലത്തെ വ്യാപാരത്തില്‍ ഓഹരിവിപണിയില്‍ കനത്ത തിരിച്ചടി. സെന്‍സെക്സ് 1,100 പോയന്റ് ഇടിഞ്ഞ് 76,226 പോയന്റ് നിലവാരത്തിലെത്തി. നിഫ്റ്റി 314 പോയന്റ് നഷ്ടത്തില്‍ 23,862 നിലയിലാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യത്തില്‍ 6 ലക്ഷം കോടി രൂപയാണ് നഷ്ടമായത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഇന്ധന, സ്വര്‍ണ ഉപഭോഗം കുറയ്ക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തതും ആശങ്കയ്ക്ക് കാരണമായി.
സെന്‍സെക്സില്‍ ഒരു ശതമാനത്തിലധികം നഷ്ടമാണുണ്ടായത്. നിഫ്റ്റി മിഡ് ക്യാപ്പ് 100, നിഫ്റ്റി സ്മോള്‍ ക്യാപ്പ് 100 സൂചികകളിലും ഒരു ശതമാനം ഇടുവുണ്ടായി. ബിഎസ്ഇ മൊത്തം വിപണി മൂല്യം 467 ലക്ഷം കോടിയായി കുറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സ്, ജ്വല്ലറി മേഖലകളാണ് പ്രധാനമായും ബാധിക്കപ്പെട്ടത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം പരിഹരിക്കാനുള്ള സമാധാന ചര്‍ച്ചകള്‍ ഫലം കാണാത്തതും തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി.