അനുബന്ധ വാര്‍ത്തകള്‍
- വയോജന ക്ഷേമത്തിനായി ജപ്പാന്റെ ഇക്കിഗായ് മാതൃക: വിഡി സര്‍ക്കാര്‍ പുതിയ പരിചരണ നയം ആസൂത്രണം ചെയ്യുന്നു
- 'വേണ്ട വേഗം'; സിൽവർ ലൈൻ പദ്ധതി യുഡിഎഫ് സർക്കാർ ഉപേക്ഷിച്ചു
- ലീഗിനു വഴങ്ങി സതീശൻ; സുപ്രധാന വകുപ്പുകൾ കൈമാറി, കോൺഗ്രസിൽ അമർഷം
- അനിൽകുമാറിന് റവന്യൂ, സണ്ണി ജോസഫിന് വൈദ്യുതിയെന്ന് സൂചന: വകുപ്പ് വിഭജനം പൂർത്തിയായി, പട്ടിക ഗവർണർക്ക് കൈമാറി
- ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന്; സമവായമായി, ലത്തീൻ സഭ പ്രതിഷേധം അറിയിക്കും
വന്ദേമാതരം രാജ്ഭവന്റെ നിർദേശം, എഴുന്നേറ്റ് നിന്നപ്പോൾ ആണ് കേട്ടത്: മുഖ്യമന്ത്രി
രാജ്ഭവന്റെ നിർദേശപ്രകാരം ആണ് സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം ആലപിച്ചതെന്ന് സതീശൻ പറഞ്ഞു
സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം പൂർണമായി പാടിയതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. തനിക്ക് അറിയില്ലായിരുന്നെന്നും എഴുന്നേറ്റ് നിന്നപ്പോൾ ആണ് വന്ദേമാതരം ആണെന്ന് അറിഞ്ഞതെന്നും സതീശൻ പറഞ്ഞു.
രാജ്ഭവന്റെ നിർദേശപ്രകാരം ആണ് സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം ആലപിച്ചതെന്ന് സതീശൻ പറഞ്ഞു. ' ഞങ്ങൾക്ക് അറിയില്ലായിരുന്നു വന്ദേമാതരം മുഴുവൻ ആലപിക്കുമെന്ന്. അത് രാജ്ഭവനിൽ നിന്നുള്ള നിർദേശം അനുസരിച്ചാണ്. ഞാനും നിൽക്കുമ്പോഴാണ് കേൾക്കുന്നത്. അതിന്റെ ഇടയിൽചെന്ന് തടസപ്പെടുത്താൻ പറ്റുമോ. അവസാനം ഇത് പാടുമെന്ന് അറിയില്ലായിരുന്നു. ദേശീയഗാനമാണ് പൊതുവെ പാടുന്നത്,' സതീശൻ പറഞ്ഞു.