അനുബന്ധ വാര്‍ത്തകള്‍
- സാന്താക്ലോസിന്റെ വേഷത്തിലെത്തി ആറു പവന്റെ മാല പൊട്ടിച്ചെടുത്ത് കള്ളന്
- കുഴല്‍ കിണര്‍ കുഴിച്ചപ്പോള്‍ ലഭിച്ചത് 18 സ്വര്‍ണ്ണനാണയങ്ങള്‍!
- ഗുജറാത്ത് ബിജെപിയുടെ ആധിപത്യം; 145 സീറ്റുകളില്‍ ലീഡ്
- ഹിമാചലിൽ ഇഞ്ചോടിഞ്ച് പോരാട്ടം, വിമതരെ ഒപ്പം നിർത്താൻ ബിജെപി, സ്വന്തം എംഎൽഎമാരെ രാജസ്ഥാനിലേക്ക് മാറ്റനൊരുങ്ങി കോൺഗ്രസ്
- ഗുജറാത്തില്‍ അടിതെറ്റി കോണ്‍ഗ്രസ്, ബിജെപിക്ക് വന്‍ കുതിപ്പ്; വരവറിയിച്ച് ആം ആദ്മി
അതീവ ജാഗ്രതയുടെ മണിക്കൂറുകള്‍; മാന്‍ദൗസ് തീവ്ര ചുഴലിക്കാറ്റായി, എപ്പോള്‍ വേണമെങ്കിലും തീരം തൊടും
കര തൊടുമ്പോള്‍ 85 കി.മീ. വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്
തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച മാന്‍ദൗസ് ഇന്ന് തീരം തൊടും. തമിഴ്നാട്-ആന്ധ്രാ തീരത്ത് പുതുച്ചേരിക്കും ശ്രീഹരിക്കോട്ടയ്ക്കും ഇടയിലായി മഹാബലിപുരത്തിനു സമീപം കരയില്‍ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് അര്‍ധരാത്രിയോടെ മാന്‍ദൗസ് കര തൊടുമെന്നാണ് കണക്കാക്കുന്നത്.
കര തൊടുമ്പോള്‍ 85 കി.മീ. വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശിന്റെ ദക്ഷിണ ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് മാന്‍ദൗസിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഡിസംബര്‍ 10 വരെ മാന്‍ദൗസിന്റെ സ്വാധീനത്താല്‍ തമിഴ്നാട്ടില്‍ മഴ കനക്കും. ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്നാട് ജില്ലയിലെ 23 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.