അനുബന്ധ വാര്‍ത്തകള്‍
- മികച്ച അഭിനയത്തിനുള്ള അവാര്‍ഡ് മന്ത്രിക്ക് നല്‍കണം, കെ എസ് യു പ്രവര്‍ത്തകര്‍ അടുത്തുപോലും പോയിട്ടില്ല: കെ മുരളീധരന്
- വീണാ ജോർജിനെതിരെ ഉണ്ടായത് കൊലപാതക ശ്രമം: എം.വി ജയരാജൻ
- എംആർഐ സ്കാനിങ്ങിൽ ഗുരുതരപ്രശ്നമില്ല, കഴുത്തിൽ നേരിയ ക്ഷതം, മന്ത്രിയെ നേരിട്ട് ആക്രമിക്കുന്ന ദൃശ്യങ്ങളില്ല, ഇന്ന് വിദഗ്ധ പരിശോധന
- മന്ത്രി വീണ ജോർജിനെ ആക്രമിച്ച് കെ.എസ്.യു സംഘം; ശക്തമായി തിരിച്ചടിക്കാൻ സിപിഎം
- Assembly Election 2026: വീണ ജോര്‍ജും ജെനീഷ് കുമാറും വീണ്ടും മത്സരിക്കും
ആരോഗ്യമന്ത്രി വീണ ജോർജ്ജിനെതിരായ അതിക്രമം; കെ.എസ്.യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി
കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വെച്ചാണ് കെ.എസ്.യു പ്രവർത്തകർ ആരോഗ്യമന്ത്രിക്കെതിരെ ആക്രമണം നടത്തിയത്
ആരോഗ്യമന്ത്രി വീണ ജോർജ്ജിനെതിരായ അതിക്രമത്തിൽ കെ.എസ്.യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി. കണ്ണൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. കെ.എസ്.യു പ്രവർത്തകരെ കസ്റ്റഡിയിൽ വേണമെന്ന് ഇന്നലെ നടന്ന വാദത്തിൽ പൊലീസ് ആവശ്യപ്പെട്ടിരുന്നു. അഞ്ചിനു ഇവരെ വീണ്ടും ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കോടതി റെയിൽവെ പൊലീസിനോടു റിപ്പോർട്ട് തേടിയിരുന്നു. ഈ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് ജാമ്യം നിഷേധിച്ചത്. ജാമ്യത്തിനായി ഇവർ മേൽക്കോടതിയെ സമീപിക്കും.
കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വെച്ചാണ് കെ.എസ്.യു പ്രവർത്തകർ ആരോഗ്യമന്ത്രിക്കെതിരെ ആക്രമണം നടത്തിയത്. വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. 'കൊല്ലെടാ' എന്ന് ആക്രോശിച്ചാണ് അക്രമിസംഘം മന്ത്രിക്കുനേരെ പാഞ്ഞടുത്തതെന്ന് എഫ്ഐആറിൽ പറയുന്നു. പ്രതികളുടെ കൈയിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ചാണ് കഴുത്തിന് ആക്രമിച്ചതെന്ന് ഗൺമാൻ എം.എസ് അഭിലാഷ് മൊഴി നൽകിയിട്ടുണ്ട്.
കെ.എസ്.യു പ്രവർത്തകരുടെ ആക്രമണത്തെ തുടർന്ന് മന്ത്രിക്കു പരുക്കേൽക്കുകയും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു.