അനുബന്ധ വാര്‍ത്തകള്‍
- Assembly Election 2026: വീണ ജോര്‍ജും ജെനീഷ് കുമാറും വീണ്ടും മത്സരിക്കും
- പാലക്കാട് വലത് കൈ മുറിച്ച് മാറ്റിയ കുട്ടിക്ക് സ്പോൺസർഷിപ്പ് പദ്ധതിയിലൂടെ പരിരക്ഷ ഉറപ്പാക്കാന്‍ ഉത്തരവ്
- വീണ ജോര്‍ജിനെ സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശിച്ച സിപിഎം നേതാവ് പി ജെ ജോണ്സണ് കോണ്‍ഗ്രസില്‍ ചേര്‍ന്നു
- പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങളെക്കുറിച്ച് പഠനം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
- രാഹുലിന്റെ മെസേജ് മൂലം രണ്ട് വനിതാ കെഎസ്യു പ്രവര്‍ത്തകര്‍ പാര്‍ട്ടിപ്രവര്‍ത്തനം അവസാനിപ്പിച്ചു; എറണാകുളം ജില്ലാ കമ്മിറ്റി ഗ്രൂപ്പില്‍ വിമര്‍ശനം
മന്ത്രി വീണ ജോർജിനെ ആക്രമിച്ച് കെ.എസ്.യു സംഘം; ശക്തമായി തിരിച്ചടിക്കാൻ സിപിഎം
മന്ത്രിയുടെ കഴുത്തിനും കൈയ്ക്കും പരുക്കേറ്റിട്ടുണ്ട്
ആരോഗ്യമന്ത്രി വീണ ജോർജിനെ ആക്രമിച്ച് കെ.എസ്.യു സംഘം. കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വെച്ചാണ് കെ.എസ്.യു അക്രമകാരികളുടെ അതിക്രമം. മന്ത്രിക്കു നേരെ പാഞ്ഞെടുത്ത് കെ.എസ്.യു സംഘം ആക്രമിക്കുകയായിരുന്നു.
മന്ത്രിയുടെ കഴുത്തിനും കൈയ്ക്കും പരുക്കേറ്റിട്ടുണ്ട്. സർക്കാർ ജില്ലാ ആശുപത്രിയിലാണ് മന്ത്രി ഇപ്പോൾ ഉള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി വീണയെ സന്ദർശിച്ചു. മന്ത്രിക്കെതിരായ ആക്രമണത്തിൽ സിപിഎം അപലപിച്ചു. സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കാനാണ് സിപിഎം, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ തീരുമാനം.
സംഭവം നടക്കുന്ന സമയത്ത് സ്പീക്കർ എ.എൻ.ഷംസീറും റെയിൽവെ സ്റ്റേഷനിൽ ഉണ്ടായിരുന്നു. മന്ത്രിയെ തെരുവിൽ കൈയേറ്റം ചെയ്യുന്നത് സമരാഭാസമാണെന്ന് സ്പീക്കർ പറഞ്ഞു. ഇതിനെ പ്രതിഷേധമെന്നു പറയാൻ പറ്റില്ലെന്നും കൈയേറ്റമാണെന്നും ഷംസീർ വിമർശിച്ചു.