അനുബന്ധ വാര്‍ത്തകള്‍
- ഇറാനില്‍ വീണ്ടും അമേരിക്കയുടെ ആക്രമണം; ഐആര്‍ജിസി ബോട്ടുകളും മിസൈല്‍ വിക്ഷേപണ കേന്ദ്രവും തകര്‍ത്തു
- ഇറാന്റെ ഐആര്‍ജിസിയെ 'ഭീകര സ്പോണ്സര്' ആയി പ്രഖ്യാപിച്ച് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണം: ഇന്ത്യയോട് ആവശ്യപ്പെട്ട് ഇസ്രായേല്‍
- US Airstrike in Hormuz : ഹോർമുസിൽ ഐആർജിസി ബോട്ടുകളും മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും തകർത്ത് യുഎസ്, ആക്രമണം സമാധാനക്കരാറിനായുള്ള ചർച്ചകൾക്കിടെ
- ഇസ്രായേലിനെ അംഗീകരിക്കണം, പാകിസ്ഥാന് മുകളില്‍ ട്രംപിന്റെ സമ്മര്‍ദ്ദം
- അമേരിക്ക–ഇറാൻ സമാധാന ചർച്ചകളിൽ പുരോഗതി: ധാരണാപത്രത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്
ഗാസ മുനമ്പില്‍ 40 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ച് യുഎഇ
ഗാസ മുനമ്പില്‍ 40 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ച് യുഎഇ. ഓപ്പറേഷന് ചിവാലറസ് നൈറ്റ് 3 ന്റെ ഭാഗമായ ഈ സഹായം, ഗാസയിലെ ജനങ്ങളെ പിന്തുണയ്ക്കുന്നതിനും അവരുടെ ദുരിതങ്ങള്‍ ലഘൂകരിക്കുന്നതിനുമായി യുഎഇ നടത്തുന്ന മാനുഷിക, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് വരുന്നത്. മെഡിക്കല്‍ സപ്ലൈകളും ആംബുലന്‍സുകളും ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ക്കും മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ക്കും അവശ്യ സഹായം നല്‍കുന്നതിനും സഹായിക്കും.
പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഓപ്പറേഷന് ചിവാലറസ് നൈറ്റ് 3 ന് കീഴില്‍ യുഎഇ ഗാസ മുനമ്പിലേക്ക് അയയ്ക്കുന്ന മാനുഷിക, ദുരിതാശ്വാസ സംഘങ്ങളുടെ ഒരു പരമ്പരയുടെ ഭാഗമാണ് ഈ സംഘം. അതേസമയം ഇറാനില്‍ വീണ്ടും അമേരിക്കയുടെ ആക്രമണം. ഐ ആര് ജി സി ബോട്ടുകളും മിസൈല്‍ വിക്ഷേപണ കേന്ദ്രവും തകര്‍ത്തു. വെടിനിര്‍ത്തല്‍ നിലനില്‍ക്കുന്നതിനിടയാണ് ദക്ഷിണ ഇറാനില്‍ അമേരിക്ക ആക്രമണം നടത്തിയത്. ഹോര്‍മോസ് കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിക്കാന്‍ ശ്രമിച്ച ബോട്ടുകളാണ് ആക്രമിച്ചത്.
തങ്ങളുടെ സൈനികരെ സംരക്ഷിക്കാനാണ് ഈ നീക്കം എന്ന് അമേരിക്കയുടെ സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. കടലില്‍ മൈനുകള്‍ വിരിക്കാന്‍ ശ്രമിച്ച രണ്ട് ഐആര്‍ടിസി ബോട്ടുകളും മിസൈല്‍ കേന്ദ്രവുമാണ് തകര്‍ത്തത്. അതേസമയം ആക്രമണം നിലവിലുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനം അല്ലെന്ന് അമേരിക്ക പറഞ്ഞു.