അനുബന്ധ വാര്‍ത്തകള്‍
- മട്ടന്നൂര്‍ നഗരസഭ തിരഞ്ഞെടുപ്പ് പോളിംഗ് ശതമാനം 84.6; വോട്ടെണ്ണല്‍ 22 ന്
- ദൃശ്യ കൊലക്കേസ് പ്രതി കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ടു
- 12 കാരന് ബുള്ളറ്റുമായി റോഡില്‍; പിതാവിന് ലഭിച്ചത് 13500 രൂപയുടെ പിഴ
- കോടതിയില്‍ നിന്ന് ചാടിപ്പോയ മോഷ്ടാവിനെ ഭാര്യ വീട്ടില്‍ നിന്ന് പിടികൂടി
- മങ്കി പോക്സ് ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കണ്ണൂരില്‍ ഏഴു വയസ്സുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
നിരോധിത പ്ലാസ്റ്റിക് ഉപയോഗം: കണ്ണൂരിൽ ഈടാക്കിയ പിഴ 3.74 ലക്ഷം രൂപ
കണ്ണൂർ: കണ്ണൂർ ജില്ലയിൽ നിരോധിത പ്ലാസ്റ്റിക് ഉപയോഗത്തിന് കഴിഞ്ഞ ഒന്നര മാസത്തിനുള്ളിൽ പിഴ ഇനത്തിൽ ഈടാക്കിയത് 3.74 ലക്ഷം രൂപ. ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വിൽപ്പന, ഉപയോഗം എന്നിവ തടയാനായി ജില്ലയിൽ കർശനമായ പരിശോധനയാണ് നടക്കുന്നത്.
വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആകെ 3724 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഇവയിൽ 2646 സ്ഥലത്ത് ചട്ടലംഘനം നടത്തിയത് കണ്ടെത്തിയതിനാൽ ആകെ 3,74,700 രൂപയാണ് പിഴ ഇനത്തിൽ ലഭിച്ചത്.
ജില്ലയിൽ ഏറ്റവും അധികം പിഴ ഈടാക്കിയത് ചിറക്കൽ പഞ്ചായത്തിൽ നിന്നാണ്. ആകെ 102 സ്ഥാപനങ്ങളിൽ നിന്ന് 35000 രൂപ പിഴ ഈടാക്കി. ചെറുകുന്നിൽ 168 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 8600 രൂപ പിഴ ലഭിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരും.
വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആകെ 3724 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഇവയിൽ 2646 സ്ഥലത്ത് ചട്ടലംഘനം നടത്തിയത് കണ്ടെത്തിയതിനാൽ ആകെ 3,74,700 രൂപയാണ് പിഴ ഇനത്തിൽ ലഭിച്ചത്.
ജില്ലയിൽ ഏറ്റവും അധികം പിഴ ഈടാക്കിയത് ചിറക്കൽ പഞ്ചായത്തിൽ നിന്നാണ്. ആകെ 102 സ്ഥാപനങ്ങളിൽ നിന്ന് 35000 രൂപ പിഴ ഈടാക്കി. ചെറുകുന്നിൽ 168 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 8600 രൂപ പിഴ ലഭിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരും.