അനുബന്ധ വാര്‍ത്തകള്‍
- പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍
- 'എൽഡിഎഫ് അല്ലാതെ മറ്റാര്' മുദ്രാവാക്യം വിപരീത ഫലം ചെയ്തെന്ന് പി രാജീവ്
- കണ്ണൂരിൽ രണ്ട് കുട്ടികൾക്കു ഷിഗെല്ല
- സെന്‍സസ് 2027: ഇന്ന് മുതല്‍ സ്വന്തമായി വിവരങ്ങള്‍ രേഖപ്പെടുത്താം, അവസാന തിയതി ജൂണ്‍ 30
- ലിംഗാടിസ്ഥാനത്തിലുള്ള വിവേചനം: കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്രയ്ക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി
സ്പാ ജീവനക്കാരിയെ ആക്രമിക്കാന്‍ ശ്രമം; അഞ്ച് പേര് അറസ്റ്റില്‍
മൂവാറ്റുപുഴ: രാത്രിയില്‍ സ്പാ ജീവനക്കാരിയെ പിന്തുടര്ന്ന് ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ അഞ്ച് പേര് അറസ്റ്റില്‍. യുവതി ടോറസ് ലോറിയില്‍ രക്ഷപ്പെട്ടു. യുവാക്കളും ബൈക്കില്‍ ലോറി പിന്തുടര്ന്നു. യുവതി അറിയിച്ചതനുസരിച്ച് പോലീസ് വാഹനം പിറവത്ത് എത്തുകയും ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ രക്ഷപ്പെട്ട യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരുടെ പേരുകള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പുറത്തുവിടും.
ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്പായിലെ ജീവനക്കാരിയായ സ്ത്രീയോട് യുവാക്കള്‍ മോശമായി പെരുമാറി. തുടര്‍ന്ന് കടന്നുപോകുന്ന ഒരു ബൈക്കില്‍ ലിഫ്റ്റ് ആവശ്യപ്പെട്ട് സ്ത്രീ സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ യുവാക്കള്‍ ബൈക്കിനെ പിന്തുടര്ന്നു. ഉടന്‍ തന്നെ അയാള്‍ അതുവഴി പോയ ഒരു ലോറി തടഞ്ഞു നിര്‍ത്തി യുവതിയെ ആ വാഹനത്തില്‍ കയറ്റി. തുടര്‍ന്ന് സ്ത്രീ പോലീസ് കണ്ട്രോള് റൂമില്‍ വിളിച്ച് വിവരം അറിയിച്ചു.
തുടര്‍ന്ന് പോലീസ് പിറവത്ത് ലോറി നിര്‍ത്തി. ടോറസ് ലോറിയുടെ ഡ്രൈവര്‍ സ്ത്രീയെ തട്ടിക്കൊണ്ടുപോയതാണെന്നാണ് പോലീസ് ആദ്യം കരുതിയത്. ചില യുവാക്കള്‍ തന്നെ പിന്തുടരുന്നുണ്ടെന്ന് അവര്‍ പറഞ്ഞപ്പോള്‍ പോലീസ് അന്വേഷണം നടത്തി അഞ്ച് പേരെയും കസ്റ്റഡിയിലെടുത്തു.