അനുബന്ധ വാര്‍ത്തകള്‍
- LSG vs RR : സ്കൂൾ വിട്ടത് പോലെ എൽഎസ്ജി, പൂജ്യത്തിന് പുറത്തായത് 4 പേർ, രാജസ്ഥാന് ഗംഭീരവിജയം
- ഫോമിലല്ലെങ്കിൽ ബാറ്റിംഗ് ഓർഡറിൽ താഴേക്ക് വരു, റിയാൻ പരാഗിന് നിർദേശവുമായി മുൻ താരം
- ജയിക്കാനുള്ള ആ ത്വരയെവിടെ?, ഹൈദരാബാദിനെതിരായ തോൽവിക്ക് പിന്നാലെ കെ എൽ രാഹുലിന് നേരെ വിമർശനം
- റുതുരാജ് ഒരു മോശം ക്യാപ്റ്റനല്ല, പക്ഷേ ചെന്നൈയെ നയിക്കേണ്ടത് സഞ്ജു : പറയാൻ കാരണങ്ങളുണ്ട്, ബദരിനാഥ്
- മുംബൈക്കെതിരെ പ്ലെയിംഗ് ഇലവനിൽ ധോനിയും, സഞ്ജുവിന് പകരം വിക്കറ്റ് കീപ്പറായേക്കും
Rishab Pant : 27 കോടി വെറും പാഴ്, ഉത്തരവാദിത്തമില്ലാത്ത ബാറ്റിംഗ്, ക്യാപ്റ്റൻസിയിലും ശോകം, നിരാശപ്പെടുത്തി വീണ്ടും റിഷഭ് പന്ത്
സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ ഋഷഭ് പന്ത് നയിക്കുന്ന ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ 40 റണ്‍സിന് പരാജയപ്പെടുത്തി രാജസ്ഥാന് റോയല്‍സ്. രാജസ്ഥാന് ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗവിന്റെ പോരാട്ടം 119 റണ്‍സിന് അവസാനിക്കുകയായിരുന്നു. നായകനായ റിഷഭ് പന്ത് ഉള്‍പ്പടെയുള്ളവരുടെ നിരുത്തരവാദപരമായ ബാറ്റിങ്ങാണ് ലഖ്നൗവിന്റെ പരാജയത്തിന് കാരണമായത്.
55 റണ്‍സുമായി ഓപ്പണര്‍ മിച്ചല്‍ മാര്‍ഷും 22 റണ്‍സുമായി നിക്കോളാസ് പുറാനും മാത്രമാണ് ലഖ്നൗ നിരയില്‍ അല്പമെങ്കിലും പോരാട്ടം കാഴ്ചവെച്ചത്. 2025ലെ മെഗാതാരലേലത്തില്‍ 27 കോടി മുടക്കി ലഖ്നൗ ടീമിലെത്തിച്ച റിഷഭ് പന്ത് നിരാശപ്പെടുത്തുന്ന പ്രകടനമാണ് രണ്ടാം സീസണിലും നടത്തുന്നത്. 2025ലെ ഐപിഎല്ലില്‍ 14 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ചുറിയടക്കം 269 റണ്‍സ് മാത്രമാണ് പന്ത് നേടിയത്. 2026ലെ ഐപിഎല്ലില്‍ കളിച്ച 7 മത്സരങ്ങളില്‍ നിന്നായി 147 റണ്‍സാണ് പന്ത് നേടിയിട്ടുള്ളത്. പുറത്താകാതെ നേടിയ 68 റണ്‍സാണ് ഈ ഐപിഎല്ലിലെ താരത്തിന്റെ ഉയര്‍ന്ന സ്കോര്‍.
നായകനെന്ന നിലയില്‍ കാണിക്കേണ്ട ഉത്തരവാദിത്തം പന്ത് കാണിക്കുന്നില്ലെന്നും മോശം ഷോട്ട് സെലക്ഷനിലൂടെ ടീമിനെ പ്രതിരോധത്തിലാക്കുകയുമാണ് പന്ത് ചെയ്യുന്നത്. ചെറിയ വിജയലക്ഷ്യം മാത്രമുണ്ടായിട്ടും മത്സരത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാകാതെയുള്ള പന്തിന്റെ സമീപനത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.