1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. West Asia Iran's 10 point proposal

സമാധാനം സ്ഥാപിക്കാന്‍ 10 പോയന്റ് നിര്‍ദേശവുമായി ഇറാന്‍, യുദ്ധത്തിന് താത്കാലിക വിരാമം മാത്രമോ?

ഇറാന്റെ നിര്‍ദേശങ്ങളില്‍ പലതും മേഖലയില്‍ ഇറാന്റെ ആധിപത്യം വര്‍ധിപ്പിക്കുന്നതാണ് എന്നതിനാല്‍ നിര്‍ദേശങ്ങള്‍ എത്രമാത്രം പ്രാവര്‍ത്തികമാകുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.

Iran-US War
മധ്യപൂര്‍വ്വേഷ്യയിലെ തുടരുന്ന സംഘര്‍ഷങ്ങള്‍ക്ക് ഇടയില്‍ മേഖലയില്‍ സമാധാനം സ്ഥാപിക്കാന്‍ 10 ഇനി നിര്‍ദേശവുമായി ഇറാന്‍. വെറും യുദ്ധവിരാമം ലക്ഷ്യമിട്ടുള്ള നിര്‍ദേശങ്ങള്‍ മാത്രമല്ല, മറിച്ച് പ്രാദേശിക സമവാക്യങ്ങളെ തന്നെ മാറ്റിമറിയ്ക്കാന്‍ കരുത്തുള്ള നിര്‍ദേശങ്ങളാണ് ഇറാന്‍ അമേരിക്കയ്ക്ക് മുന്നില്‍ വെച്ചിട്ടുള്ളത്. താല്‍ക്കാലിക യുദ്ധവിരാമമല്ല പകരം സ്ഥിര പരിഹാരം വേണമെന്ന് ഇറാന്‍ ആവശ്യപ്പെടുന്നു.
 
ഇറാന്റെ പ്രധാന ആവശ്യങ്ങള്‍
 
 
ഭാവിയില്‍ ആക്രമണം നടക്കില്ലെന്ന ഉറപ്പുകള്‍ ലഭിക്കണം
 
അമേരിക്കയും കൂട്ടാളികളും ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യുക
 
ആണവ പദ്ധതികളില്‍ സ്വതന്ത്രമായ അവകാശം അംഗീകരിക്കുക
പ്രദേശിക സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുക
 
അമേരിക്കന്‍ സൈനിക സാന്നിധ്യം കുറയ്ക്കുക അല്ലെങ്കില്‍ പിന്‍വലിക്കുക
 
 ഹോര്‍മൂസ് കടലിടുക്ക്: സാമ്പത്തിക-രാഷ്ട്രീയ ആയുധം
 
ലോകത്തിലെ ഏറ്റവും നിര്‍ണായകമായ എണ്ണ ഗതാഗത പാതകളില്‍ ഒന്നായ Strait of Hormuz തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ഇറാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, അതിന് നിയന്ത്രണങ്ങളും സാമ്പത്തിക വ്യവസ്ഥകളും വേണമെന്നാണ് ആവശ്യം.
 
പുനര്‍നിര്‍മാണവും സാമ്പത്തിക പുനര്‍സംഘടനയും
 
യുദ്ധത്തില്‍ നശിച്ച അടിസ്ഥാന സൗകര്യങ്ങളുടെ പുനര്‍നിര്‍മാണം നിര്‍ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത് നേരിട്ടുള്ള നഷ്ടപരിഹാര ആവശ്യമെന്നതിലുപരി, അന്താരാഷ്ട്ര സഹകരണത്തിലൂടെ നടപ്പിലാക്കേണ്ട പദ്ധതിയായി അവതരിപ്പിച്ചിരിക്കുന്നത്. ഇത്, യുദ്ധാനന്തര സമാധാനത്തിന്റെ സാമ്പത്തിക അടിത്തറ സൃഷ്ടിക്കാനുള്ള ശ്രമമായാണ് വിലയിരുത്തപ്പെടുന്നത്.
 
ഈ 10-പോയിന്റ് നിര്‍ദേശം തുടര്‍ച്ചര്‍ച്ചകള്‍ക്കുള്ള ഫ്രെയിം വര്‍ക്ക് എന്ന നിലയിലാണ് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. ഒരു അന്തിമകരാറല്ല. അതിനാല്‍ തന്നെ ഇതിലെ പല നിര്‍ദേശങ്ങള്‍ക്ക് മുകളിലും തുടര്‍ച്ചര്‍ച്ചകള്‍ക്ക് ശേഷമാകും യുദ്ധവിരാമത്തിന്റെ കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാവുക. ഇറാന്റെ നിര്‍ദേശങ്ങളില്‍ പലതും മേഖലയില്‍ ഇറാന്റെ ആധിപത്യം വര്‍ധിപ്പിക്കുന്നതാണ് എന്നതിനാല്‍ നിര്‍ദേശങ്ങള്‍ എത്രമാത്രം പ്രാവര്‍ത്തികമാകുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്. നിലവില്‍ നടക്കുന്ന നയതന്ത്ര ചര്‍ച്ചകളാകും ഈ നിര്‍ദേശങ്ങളുടെ ഭാവി നിര്‍ണയിക്കുക. ഇത് അടുത്ത ഘട്ടങ്ങളില്‍ മാത്രമാകും വ്യക്തമാവുക.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
പാകിസ്ഥാനെ തള്ളി ഇസ്രായേൽ, രണ്ടാഴ്ചത്തെ വെടിനിർത്തലിൽ ലെബനനെ ഉൾപ്പെടുത്തില്ലെന്ന് നെതന്യാഹു