അനുബന്ധ വാര്ത്തകള്
- ഒടുവിൽ ഡിബാലയും കളത്തിലിറങ്ങി, ചോദ്യങ്ങൾക്ക് ഉത്തരം നൽകി സ്കലോണി
- മൂന്ന് നോക്കൗട്ട് മത്സരത്തിലും പരീക്ഷിച്ചത് 3 ഫോർമേഷനുകൾ: കളിക്കനുസരിച്ച് തന്ത്രം മെനയുന്ന സ്കലോണിയെന്ന കുറുക്കൻ
- 6 വയസ്സുള്ളപ്പോൾ 91ലെ ക്രൊയേഷ്യൻ യുദ്ധത്തിൽ മുത്തച്ഛൻ കൊലചെയ്യപ്പെട്ടു, വീടിന് തീയിട്ടു: കുഞ്ഞ് ലൂക്ക വളർന്നത് അഭയാർഥിയായി
- ക്രൊയേഷ്യക്ക് കളിയറിയാം, പക്ഷേ ഇത് ഫുട്ബോളാണ്, മികച്ച ടീം തന്നെ വിജയിക്കണമെന്നില്ല: സ്കലോണി
- എന്ത് ചെയ്താലും റെക്കോർഡ്, ഖത്തർ സെമിയിൽ മെസ്സിയെ കാത്തിരിക്കുന്നത് വമ്പൻ നേട്ടങ്ങൾ
റഫറി കളിച്ചത് അർജൻ്റീനയ്ക്ക് വേണ്ടി, വിവാദപെനാൽട്ടിയിൽ ലൂക്ക മോഡ്രിച്ചിൻ്റെ വിമർശനം
അർജൻ്റീനയ്ക്കായി സെമിഫൈനൽ മത്സരത്തിൽ പെനാൽട്ടീ അനുവദിച്ചതിൽ റഫറിക്കെതിരെ പ്രതികരണവുമായി മധ്യനിര താരം ലുകാ മോഡ്രിച്ച്. ഏറ്റവും മോശം റഫറിമാരിൽ ഒരാൾ എന്നാണ് മത്സരം നിയന്ത്രിച്ച ഇറ്റാലിയൻ റഫറി ഡാനിയേൽ ഒർസറ്റോയെ മോഡ്രിച്ച് വിശേഷിപ്പിച്ചത്.
അവർക്ക് പെനാൽട്ടി ലഭിക്കുന്നത് വരെ നല്ല രീതിയിലാണ് ഞങ്ങൾ കളിച്ചത്. സാധാരണ റഫറിമാരെ കുറിച്ച് ഞാൻ സംസാരിക്കില്ല. എന്നാൽ ഇന്ന് സംസാരിക്കാതിരിക്കാനാവില്ല. എനിക്കറിയാവുന്നതിൽ ഏറ്റവും മോശം റഫറിമാരിൽ ഒരാളാണ് ഇന്ന് മത്സരം നിയന്ത്രിച്ചത്. അദ്ദേഹത്തെ പറ്റി ഇതിന് മുൻപും ഞാൻ മോശമായി സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തെ പറ്റി എനിക്ക് നല്ല ഓർമകളില്ല.
അവിടെ പെനാൽട്ടി നൽകേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. അതാണ് കാര്യങ്ങൾ മാറ്റിമറിച്ചത്. അർജൻ്റൈൻ താരം ഷൂട്ട് ചെയ്യുകയും ഞങ്ങളുടെ ഗോൾ കീപ്പറുമായി ഇടിക്കുകയുമാണ് ചെയ്തത്. റഫറി അർജൻ്റീനയ്ക്ക് പെനാൽട്ടി നൽകിയത് എനിക്ക്ക് വിശ്വസിക്കാനായില്ല. മോഡ്രിച്ച് പറഞ്ഞു.