അനുബന്ധ വാര്‍ത്തകള്‍
- ഖത്തര്‍ ലോകകപ്പിന് ശേഷം മെസി രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചേക്കും
- ടിറ്റെയുടെ പകരക്കാരനാകാൻ ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ പെപ് ഗാർഡിയോളയുമായി ബന്ധപ്പെട്ടെന്ന് റിപ്പോർട്ട്
- അഭിനന്ദിക്കാനായാണ് ചെന്നത്, പക്ഷേ മെസ്സി അപമാനിച്ചുവിട്ടു: വെഗ്ഹോസ്റ്റ്
- ഉമ്മമാർക്കൊപ്പം മാത്രം ആഘോഷം, ശരീരം കാണുന്ന വസ്ത്രങ്ങൾ വേണ്ട: ഫുട്ബോളിൽ മതം ആഘോഷിക്കുന്നവർക്ക് അഷ്റഫ് ഹക്കിമിയുടെ ഭാര്യയെ അറിയുമോ? ചോദ്യവുമായി സോഷ്യൽ മീഡിയ
- പെട്ടി നിറയെ മഞ്ഞകാർഡുമായെത്തിയ വിവാദ റഫറിയെ ഫിഫ തിരിച്ചയച്ചു
എന്ത് ചെയ്താലും റെക്കോർഡ്, ഖത്തർ സെമിയിൽ മെസ്സിയെ കാത്തിരിക്കുന്നത് വമ്പൻ നേട്ടങ്ങൾ
ഖത്തർ ലോകകപ്പ് സെമിഫൈനലിൽ ഇന്ന് ക്രൊയേഷ്യയ്ക്കെതിരെ ഇറങ്ങുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും അർജൻ്റൈൻ ആരാധകർ പ്രതീക്ഷിക്കുന്നില്ല. 2014ൽ കൈവിട്ട ലോകകിരീടം ലക്ഷ്യമിട്ട് മെസ്സിപ്പട ഇറങ്ങുമ്പോൾ ഇന്നത്തെ ഫലം എന്താണെങ്കിലും മെസ്സിയെ കാത്ത് ഒരുപിടി റെക്കോർഡുകളാണ് കാത്തിരിക്കുന്നത്.
ലോകകപ്പിൽ ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരമെന്ന നേട്ടം ഇന്നത്തെ മത്സരത്തോട് കൂടി മെസ്സി സ്വന്തമാക്കും. ഇതോടെ ജർമൻ ഇതിഹാസ താരം ലോഥർ മാത്തേയൂസിനൊപ്പം മെസ്സി ഇടം പിടിക്കും. ക്രൊയേഷ്യക്കെതിരായ മത്സരത്തോടെ മെസ്സിയുടെ ആകെ ലോകകപ്പ് മത്സരങ്ങൾ 25 ആകും. മത്സരത്തിൽ ഗോൾ കണ്ടെത്താനായാൽ ലോകകപ്പിൽ അർജൻ്റീനയ്ക്കായി കൂടുതൽ ഗോളുകൾ എന്ന ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോർഡ് മറികടക്കാൻ താരത്തിനാകും. ഇരുവർക്കും 10 ലോകകപ്പ് ഗോളുകളാണുള്ളത്.
ഒരു ഗോൾ കൂടി അടിപ്പിക്കാനായാൽ അസിസ്റ്റുകളുടെ എണ്ണത്തിൽ ഇതിഹാസ താരം മറഡോണക്ക് ഒപ്പമെത്താൻ മെസ്സിക്കാവും. ഫൈനൽ കളിക്കാൻ സാധിക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിച്ച താരമെന്ന നേട്ടം മെസ്സിക്ക് സ്വന്തമാകും.