Shreyas Iyer : ടീം തോറ്റു, പക്ഷേ ബാറ്ററായി ശ്രേയസ് തിളങ്ങി, വിരട് കോലിയുടെ റെക്കോർഡിനൊപ്പം
23 പന്തില്‍ 22 റണ്‍സുമായി ശീവം ദുബെ മാത്രമായിരുന്നു ശ്രേയസിന് പിന്തുണ നല്‍കിയത്.
ഇംഗ്ലണ്ടിനെതിരായ നാലാം ടി20 മത്സരത്തിലും വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും വ്യക്തിഗത പ്രകടനത്തിന്റെ മികവില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ നായകനായ ശ്രേയസ് അയ്യര്‍. മത്സരത്തില്‍ ഇന്ത്യ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തപ്പോള്‍ 49 പന്തില്‍ 80 റണ്‍സ് നേടിയ ശ്രേയസ് അയ്യരായിരുന്നു ടീമിന്റെ ടോപ് സ്‌കോറര്‍. 23 പന്തില്‍ 22 റണ്‍സുമായി ശീവം ദുബെ മാത്രമായിരുന്നു ശ്രേയസിന് പിന്തുണ നല്‍കിയത്.
80 റണ്‍സെടുത്ത ശ്രേയസ് ഇംഗ്ലണ്ടിനെതിരെ ടി20യില്‍ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഉയര്‍ന്ന സ്‌കോറെന്ന വിരാട് കോലിയുടെ റെക്കോര്‍ഡിനൊപ്പമാണെത്തിയത്. 2021ല്‍ അഹമ്മദാബാദിലായിരുന്നു കോലി ഈ നേട്ടം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഒന്നിലധികം അര്‍ധസെഞ്ചുറി നേടിയ ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡും ശ്രേയസ് സ്വന്തമാക്കി.
ടീമിലെ സഹതാരങ്ങളെല്ലാം പതറിയപ്പോഴും ഒരു ഭാഗത്ത് ഉറച്ചുനിന്ന ശ്രേയസാണ് ഇന്ത്യന്‍ ഇന്നിങ്ങ്‌സിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. അവസാന 2 ഓവറുകളില്‍ റണ്‍സ് അടിച്ചുകയറ്റാന്‍ ആയില്ലെങ്കിലും വലിയ നാണക്കേടില്‍ നിന്നാണ് ഇന്ത്യയെ ശ്രേയസ് രക്ഷിച്ചത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് അനായസകരമായി വിജയലക്ഷ്യം മറികടന്നു. 35 പന്തില്‍ 79 റണ്‍സുമായി തകര്‍ത്തടിച്ച ക്യാപ്റ്റന്‍ ഹാരി ബ്രൂക്കാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഫില്‍ സാള്‍ട്ട് 42 പന്തില്‍ 59 റണ്‍സുമായി തിളങ്ങി. ഇതോടെ ഇന്ത്യക്കെതിരെ 9 വിക്കറ്റിന്റെ വിജയമാണ് ഇംഗ്ലണ്ട് നേടിയത്. 8 റണ്‍സെടുത്ത ജോസ് ബട്ട്ലറാണ് ഇംഗ്ലണ്ട് നിരയില്‍ പുറത്തായ ബാറ്റര്‍.