6 വയസ്സുള്ളപ്പോൾ 91ലെ ക്രൊയേഷ്യൻ യുദ്ധത്തിൽ മുത്തച്ഛൻ കൊലചെയ്യപ്പെട്ടു, വീടിന് തീയിട്ടു: കുഞ്ഞ് ലൂക്ക വളർന്നത് അഭയാർഥിയായി

അഭിറാം മനോഹർ| Last Modified ചൊവ്വ, 13 ഡിസം‌ബര്‍ 2022 (17:38 IST)
വീണ്ടുമൊരു ലോകകപ്പ് സെമിയ്ക്ക് തിരിതെളിയുമ്പോൾ രണ്ട് ഇതിഹാസതാരങ്ങൾ തമ്മിലുള്ള പോരാട്ടത്തിനാണ് ഖത്തറിന്ന് സാക്ഷ്യം വഹിക്കുന്നത്. ക്രൊയേഷ്യയുടെ മിഡ് ഫീൽഡ് ജനറലായ ലൂക്ക മോഡ്രിച്ചിനും അർജൻ്റീനയുറ്റെ ഇതിഹാസതാരമായ ലയണൽ മെസ്സിക്കും ഇത് തങ്ങളുടെ അവസാന ലോകകപ്പാണ്.

അർജൻ്റീനയെ മറ്റ് ടീമുകളിൽ നിണ്ണ് വേർതിരിക്കുന്നത് മെസ്സിയുടെ സാന്നിധ്യമാണെങ്കിൽ കറങ്ങുന്നത് ലൂക്ക മോഡ്രിച്ചിന് ചുറ്റുമാണ്. യുദ്ധസമാനമായ സെമി പോരാട്ടത്തിൽ ഇറങ്ങുമ്പോൾ ലൂക്കയ്ക്ക് കരുത്താകുന്നത് താൻ നടന്ന് വന്ന വഴിയാണ്. ജീവിതത്തിൻ്റെ തീചൂളയിൽ നിന്നും ഉയർന്നുവന്ന ലൂക്കയ്ക്ക് ലോകകപ്പ് സമ്മർദ്ദം ഉണ്ടാക്കില്ലെന്ന് തീർച്ച.

1985 സെപ്റ്റംബർ 9ന് ക്രൊയേഷ്യയിലെ സദർ പട്ടണത്തിലാണ് കുഞ്ഞുലൂക്കയുടെ ജനനം. അന്നത് യൂഗോസ്ലോവിയയുടെ ഭാഗമായ സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് ക്രൂയേഷ്യയായിരുന്നു. പിന്നീട് 1991ൽ നടന്ന സ്വാതന്ത്ര്യ സമരത്തിലൂടെയാണ് ക്രൊയേഷ്യ യുഗോസ്ലാവിയയുടെ ഭാഗം എന്നതിൽ നിന്നും മാറി സ്വതന്ത്ര്യ രാജ്യമാകുന്നത്. യുദ്ധവും അസ്ഥിരതയും നിറഞ്ഞുനിന്ന ഈ സമയത്തായിരുന്നു ലൂക്ക മോഡ്രിച്ച് എന്ന കുഞ്ഞു ലൂക്കയുടെ ജനനം.

1991ലെ സ്വാതന്ത്ര്യസമരത്തിൽ കുടുംബത്തോടെ നാട് വിടേണ്ടതായി വന്നു ലൂക്കയുടെ കുടുംബത്തിന്. സെർബിയൻ വിപ്ലവകാരികൾ ഇതിനിടയിൽ ലൂക്കയുടെ മുത്തച്ഛനെ കൊലപ്പെടുത്തുകയും അവർ ജീവിച്ച വീടി്ന് തീ വെയ്ക്കുകയും ചെയ്തു. തൻ്റെ ഏഴാം വയസിൽ ലൂക്ക ഇതോടെ അഭയാർഥിയായി മാറി. ദുരിതപൂർണ്ണമായിരുന്നു ജീവിതം. യുദ്ധത്തിൻ്റെ ഭീകരതകളിൽ നിന്നുള്ള ആശ്വാസമായാണ് കുഞ്ഞുലൂക്ക പന്ത് തട്ടി തുടങ്ങിയത്.

തന്നെ ഇന്ന് കാണുന്ന താൻ ആക്കി മാറ്റിയതിൽ ഈ കഠിനമായ കാലത്തിൻ്റെ അനുഭവമാണെന്ന് ലൂക്ക മോഡ്രിച്ച് പിന്നീട് പറയുന്നു.1992ൽ സ്പോർട്ടിംഗ് അക്കാദമിയിൽ ചേർന്ന ലൂക്കയ്ക്ക് ചെറുതായി പ്രതിഫലം കിട്ടി തുടങ്ങി. ഫ്രാൻസിസ്കോ ടോട്ടിയായിരുന്നു ലൂക്കയുടെ പ്രചോദനം. 16 വയസുള്ളപ്പോൾ ക്രൊയേഷ്യൻ ക്ലബ് ഡൈനാമോ സാക്രബിലെ പ്രക്ടനം ലൂക്കയെ ശ്രദ്ധേയനാക്കി. തുടർന്നാണ് 2008ൽ താരം ടോട്ടന്നം ഹോട്ട്സ്പറിലേക്ക് എത്തുന്നത്.

2008-10 കാലത്ത് കാര്യമായ പ്രകടനങ്ങൾ പരിക്ക് കാരണം നടത്താൻ മോഡ്രിച്ചിനായില്ല. എന്നാൽ 2010-12 കാലത്ത് ടോട്ടന്നത്തിനായി താരം മികച്ച പ്രകടനം കാഴ്ചവെച്ചു. 2012ൽ റയൽ മാഡ്രിഡിലെത്തുന്നതോടെയാണ് ലൂക്ക മോഡ്രിച്ചിൻ്റെ കാലം തെളിയുന്നത്. മൊറീന്യോയുടെ കീഴിൽ കാര്യമായി അവസരം ലഭിച്ചില്ലെങ്കിലും ആഞ്ചലോട്ടി റയലിൻ്റെ പുതിയ പരിശീലകനായി എത്തിയതൊടെ മോഡ്രിച്ചിൻ്റെ കാലം തെളിഞ്ഞു.

സിനദിൻ സിദാൻ പരിശീലകനായി ചുമതലയേറ്റപ്പോഴും ലൂക്ക മോഡ്രിച്ച് ടീമിലെ പ്രധാനതാരമായി തുടർന്ന്. 2018ൽ ഫിഫ ഫുട്ബോളർ ഓഫ് ദ ഇയറും ബാലൻ ഡി ഓർ പുരസ്കാരവും മോഡ്രിച്ച് സ്വന്തമാക്കി. 2018ലെ ലോകകപ്പിൽ ക്രൊയേഷ്യൻ ടീമിനെ ലോകകപ്പ് ഫൈനലിലെത്തിക്കാനും മോഡ്രിച്ചിന് സാധിച്ചു. 5 ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ലോകകപ്പിൽ ക്രൊയേഷ്യയെ ഫൈനലിലെത്തിച്ചതുമാണ് മോഡ്രിച്ചിൻ്റെ കരിയറിലെ പ്രധാനനേട്ടങ്ങൾ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ ഇന്ത്യ, വിജയിച്ചാൽ ...

ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ ഇന്ത്യ, വിജയിച്ചാൽ സെമിയിൽ എതിരാളികളായി ഓസീസ്
സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ രവീന്ദ്ര ജഡേജ- കുല്‍ദീപ് സഖ്യം എതിരാളികള്‍ക്ക് ...

Kerala vs Vidarbha Ranji Trophy Final: കേരളത്തിന്റെ രഞ്ജി ...

Kerala vs Vidarbha Ranji Trophy Final: കേരളത്തിന്റെ രഞ്ജി ട്രോഫി സ്വപ്നങ്ങ്ള്‍ക്ക് വില്ലനായത് കരുണ്‍ നായര്‍, ക്യാച്ച് വിട്ടതില്‍ കളി തന്നെ കൈവിട്ടു!
രണ്ടാം ഇന്നിങ്ങ്‌സില്‍ കരുണ്‍ നായരെ പുറത്താക്കാനുള്ള അവസരം കേരളത്തിന്റെ അക്ഷയ് ചന്ദ്രന്‍ ...

ഒരൊറ്റ മത്സരം പോലും ജയിക്കാതെ ഇംഗ്ലണ്ട് പുറത്ത്. ഗ്രൂപ്പ് ...

ഒരൊറ്റ മത്സരം പോലും ജയിക്കാതെ ഇംഗ്ലണ്ട് പുറത്ത്. ഗ്രൂപ്പ് ചാമ്പ്യന്മാരായി ദക്ഷിണാഫ്രിക്ക സെമിയിൽ
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിരയില്‍ 37 റണ്‍സെടുത്ത ജോ റൂട്ട് മാത്രമാണ് ...

Virat Kohli: കോലിയെ കാത്ത് ഒരുപിടി റെക്കോര്‍ഡുകള്‍; ...

Virat Kohli: കോലിയെ കാത്ത് ഒരുപിടി റെക്കോര്‍ഡുകള്‍; ന്യൂസിലന്‍ഡിനെതിരെ തിളങ്ങുമോ?
ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാന്‍ കോലിക്ക് ...

Ranji Trophy 2025 Final, Kerala vs Vidarbha:കേരളത്തിനു ...

Ranji Trophy 2025 Final, Kerala vs Vidarbha:കേരളത്തിനു കരുണ്‍ നായര്‍ സ്‌ട്രോക്ക്; ഇനി അത്ഭുതങ്ങള്‍ സംഭവിക്കണം
വിദര്‍ഭയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 379 നു മറുപടിയായി കേരളം ഒന്നാം ഇന്നിങ്‌സില്‍ 342 ...