അനുബന്ധ വാര്‍ത്തകള്‍
- "അച്ഛൻ പോയിട്ട് ഒന്നരമാസമേ ആയുള്ളൂ, തമാശ പറയാനുള്ള മാനസികാവസ്ഥയിലല്ല"; ധ്യാൻ ശ്രീനിവാസൻ
- 'പ്ലീസ്, മര്യാദ പാലിക്കണം... ഇത് തീയറ്റർ അല്ല'; ആരാധകരോട് അജിത്
- വീണ്ടും അല്ലു അർജുൻ തരംഗം...! കേരളത്തിൽ 4K റീ റിലീസിന് ഒരുങ്ങി 'ഹാപ്പി'
- ഡോൺ 3യിൽ നിന്നും പിന്മാറി, രൺവീർ സിംഗിൽ നിന്ന് 40 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ
- 'എന്റെ വയര്‍ വേണേല്‍ കാണൂ, ഇല്ലേല് പോ'; ഇന്റിമേറ്റ് രംഗങ്ങള്ക്കെതിരായ പരിഹാസത്തില്‍ രേണു സുധി
ഗിരീഷ് പുത്തഞ്ചേരി; പാട്ടിന്റെ വരികളിലൂടെ മലയാളിയെ മയക്കിയ മാന്ത്രികൻ
1989 ൽ 'എൻക്വയറി' എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ ലോകത്തേക്കുള്ള അദ്ദേഹത്തിന്‍റെ കടന്നുവരവ്
Gireesh Puthenchery
പിന്നെയും പിന്നെയും ആരോ കിനാവിന്റെ.. മുളം തണ്ടായ് മുറിഞ്ഞ നിന്‍ മനം തഴുകുന്ന പാട്ടു ഞാന്‍, ഇന്നലെ എന്റെ നെഞ്ചിലെ... തുടങ്ങിയ വരികളിൽ പ്രണയം മാത്രമല്ല വിരഹവുമുണ്ടായിരുന്നു. അങ്ങനെ എത്രയെത്ര വരികൾ...
1989 ൽ 'എൻക്വയറി' എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ ലോകത്തേക്കുള്ള അദ്ദേഹത്തിന്‍റെ കടന്നുവരവ്.1992 ൽ പുറത്തിറങ്ങിയ 'ജോണി വാക്കർ' എന്ന ചിത്രത്തിലെ "ശാന്തമീ രാത്രിയിൽ" എന്ന ഗാനം അദ്ദേഹത്തിന്റെ കരിയറിൽ വഴിത്തിരിവായി. രണ്ടു പതിറ്റാണ്ടു നീണ്ട കരിയറിൽ 344 സിനിമകളിലായി 1600ലധികം ഗാനങ്ങളാണ് പുത്തഞ്ചേരിയുടെ തൂലികയിൽ വിരിഞ്ഞത്. ഗാനരചനയ്ക്ക് പുറമെ 'വടക്കുംനാഥൻ', 'പല്ലാവൂർ ദേവനാരായണൻ' തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയും 'മേലേപ്പറമ്പിൽ ആൺവീട്' പോലുള്ള ഹിറ്റ് സിനിമകൾക്ക് കഥ നൽകിയും സിനിമ മേഖലയിൽ സജീവമായിരുന്നു അദ്ദേഹം.
കോഴിക്കോട് ജില്ലയിലെ പുത്തഞ്ചേരിയിൽ പുളിക്കൂൽ കൃഷ്ണപ്പണിക്കരുടെയും കർണാടക സംഗീതജ്ഞയായ മീനാക്ഷിയമ്മയുടെയും മകനായി 1961 മെയ് ഒന്നിനായിരുന്നു അദ്ദേഹത്തിന്റെ ജനനം. 2010 ഫെബ്രുവരി 10 ന് 49-ാം വയസ്സിൽ മസ്തിഷ്ക രക്തസ്രാവത്തെത്തുടർന്ന് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.