അനുബന്ധ വാര്‍ത്തകള്‍
- റിസ്വാൻ പുറത്ത്, ഓസ്ട്രേലിയക്കെതിരായ ഏകദിന ടീമിൽ ബാബർ അസം തിരിച്ചെത്തി
- പാകിസ്ഥാനിലേക്കുള്ള നീരൊഴുക്ക് കുറയും, ചനാബ് നദിയിൽ 2,600 കോടിയുടെ ജലവൈദ്യുത പദ്ധതിയുമായി ഇന്ത്യ
- പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹംസ ബുര്‍ഹാന്‍ പാക് അധീന കശ്മീരില്‍ വെടിയേറ്റ് മരിച്ചു
- 2 ടെസ്റ്റ്, പാകിസ്ഥാനെ തല്ലിയോടിച്ച് ബംഗ്ലാദേശ്, പക്ഷേ പണികിട്ടിയത് ഇന്ത്യയ്ക്ക്, ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ആറാം സ്ഥാനത്തേക്ക് വീണു
- ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന് ചൈനയില്‍ നിന്ന് ആണവായുധങ്ങള്‍ തേടി; അന്വേഷണ പ്ലാറ്റ്ഫോമായ ഡ്രോപ്പ് സൈറ്റിന്റെ റിപ്പോര്‍ട്ട്
ദേശീയപാതയ്ക്ക് സമീപം സിസിടിവി സ്ഥാപിച്ചു, സൈനിക നീക്കങ്ങള്‍ പാകിസ്ഥാനിലെ ആളുകളുമായി പങ്കുവെച്ചു; പഞ്ചാബില്‍ യുവാവ് അറസ്റ്റില്‍
ന്യൂഡല്‍ഹി: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന യുവാവ് പഞ്ചാബിലെ പത്താന്‍കോട്ടില്‍ അറസ്റ്റിലായി. സൈനിക, അര്‍ദ്ധസൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങള്‍ പാകിസ്ഥാനുമായി പങ്കുവെച്ചതിന് ചാക്ക് ധാരിവാള്‍ സ്വദേശിയായ ബിട്ടു എന്നറിയപ്പെടുന്ന ബല്‍ജിത് സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്താന്‍കോട്ട്-ജമ്മു പാതയിലെ ഒരു പാലത്തിനടുത്തുള്ള ഒരു കടയില്‍ സൈനിക നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനായി പ്രതി ഒരു സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ക്യാമറയില്‍ നിന്നുള്ള തത്സമയ ഫീഡ് പാകിസ്ഥാനിലും മറ്റ് വിദേശ സ്ഥലങ്ങളിലുമുള്ള ആളുകളുമായി പങ്കിട്ടതായി ആരോപിക്കപ്പെടുന്നു. ചോദ്യം ചെയ്യലില്‍ ഹൈവേയിലെ സുജന്‍പൂരിനടുത്തുള്ള ഒരു കടയില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചതായി ബല്‍ജിത് സിംഗ് സമ്മതിച്ചു. ദുബായില്‍ താമസിക്കുന്ന ഒരു അജ്ഞാത വ്യക്തിയില്‍ നിന്ന് തനിക്ക് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നുവെന്നും ക്യാമറ സ്ഥാപിക്കുന്നതിന് 40,000 രൂപ നല്‍കിയതായും അയാള്‍ പോലീസിനോട് പറഞ്ഞു.
പ്രതികളില്‍ നിന്ന് ഒരു സിസിടിവി ക്യാമറയും ഇന്റര്‍നെറ്റ് വൈഫൈ റൂട്ടറും പോലീസ് പിടിച്ചെടുത്തു. പത്താന്‍കോട്ട്-ജമ്മു ദേശീയപാതയില്‍ സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് ഓപ്പറേഷന് ആരംഭിച്ചത്. ബല്‍ജിത് സിങ്ങിനെ കൂടാതെ കേസുമായി ബന്ധപ്പെട്ട് മറ്റ് മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിക്കി എന്നറിയപ്പെടുന്ന വിക്രംജിത് സിംഗ്, ബല്‍വീന്ദര്‍ സിംഗ്, തനു എന്ന തരണ്‍പ്രീത് സിംഗ് എന്നിവരാണ് ഇവരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
അറസ്റ്റിലായ വ്യക്തികള്‍ ക്രിമിനല്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു. ഗ്രൂപ്പിന്റെ അതിര്‍ത്തി കടന്നുള്ള ബന്ധങ്ങള്‍ കണ്ടെത്താനും ഫണ്ടിംഗിന്റെ ഉറവിടം കണ്ടെത്താനുമുള്ള ഉദ്യോഗസ്ഥര്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.