അനുബന്ധ വാര്‍ത്തകള്‍
- സിപിഎമ്മിന്റെ പ്രതിഷേധം പിണറായി വിജയനോടുള്ള സ്നേഹം കൊണ്ടല്ല, പൊതുമുതല്‍ നശിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗം: കെ മുരളീധരന്
- ഒന്നും കിട്ടാതെ ഇഡി മടങ്ങി; അണപൊട്ടി സിപിഎം പ്രതിഷേധം
- ഇ.ഡി റെയ്ഡ് പ്രായമായവരെയും കുട്ടികളെയും തടഞ്ഞുവെച്ച്; സംസ്ഥാനത്ത് പ്രതിഷേധം ഇരമ്പുന്നു
- അച്ഛനായി പോയെന്ന ഒറ്റക്കാരണം കൊണ്ടാണ് കേസ്, പ്രതിയല്ലാഞ്ഞിട്ടും പിണറായി വിജയനെ തടഞ്ഞുവെച്ചിരിക്കുന്നു : എം വി ഗോവിന്ദൻ
- സിഎംആര്‍എല്‍-എക്സാലോജിക് കേസ്: ഇഡി അന്വേഷണത്തിന് ഹൈക്കോടതി അനുമതി, ഇഡി റെയ്ഡ് , കേസിന്റെ നാള്‍വഴി ഇങ്ങനെ
ഇതൊരു തുടക്കമായെ കാണുന്നുള്ളു, തളർത്താമെന്ന് ആരും വ്യാമോഹിക്കണ്ട: പ്രവർത്തകരെ അഭിവാദ്യം ചെയ്ത് പിണറായി വിജയൻ. ഇഡി പരിശോധന പൂർത്തിയായി
ഇഡി പരിശോധനയ്ക്ക് ശേഷം സിപിഎം പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയന്‍.
ഇഡി പരിശോധനയ്ക്ക് ശേഷം സിപിഎം പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയന്‍. തിരുവനന്തപുരം ബേക്കറി ജങ്ക്ഷനിലെ വാടകവീട്ടിലാണ് ഇഡി ഇന്ന് രാവിലെ മുതല്‍ പരിശോധന നടത്തിയത്. ഇതൊരു തുടക്കമായെ കാണുന്നുള്ളുവെന്നും ഈ തരത്തിലുള്ള നടപടികള്‍ കൊണ്ട് തന്നെ തളര്‍ത്താമെന്ന് വ്യാമോഹിക്കേണ്ടെന്നും പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ഇന്ന് ഇഡി പരിശോധന ആരംഭിച്ചത് മുതല്‍ വലിയ പ്രതിഷേധമാണ് സിപിഎം അണികളില്‍ നിന്നും നേതാക്കളില്‍ നിന്ന് റെയ്ഡിനെതിരെ ഉണ്ടായത്. പരിശോധന പൂര്‍ത്തിയാക്കി മടങ്ങവെ ഉദ്യോഗസ്ഥര്‍ക്ക് നേരെ വലിയ പ്രതിഷേധമാണുണ്ടായത്. ഇഡി ഉദ്യോഗസ്ഥരുടെ വാഹനം സിപിഎം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. കാറിന്റെ മുന്നിലെയും പിന്നിലെയും ചില്ലുകളാണ് തകര്‍ത്തത്. പോലീസ് ലാത്തി വീശിയാണ് പ്രതിഷേധക്കാരെ നേരിട്ടത്. സംഘര്‍ഷത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ ആശുപത്രിയിലേക്ക് മറ്റൊരു വാഹനത്തിലാണ് കൊണ്ടുപോയത്.