അനുബന്ധ വാര്‍ത്തകള്‍
- എല്‍പിജി സിലിണ്ടര്‍ നിയമങ്ങള്‍: വീട്ടില്‍ നിയമപരമായി എത്ര ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിക്കാമെന്നറിയാമോ
- ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകളെ കടത്തിവിട്ട് ഇറാൻ, ഇളവ് നയതന്ത്ര ഇടപെടലുകൾക്ക് പിന്നാലെ
- പാചകവാതക പ്രതിസന്ധി: സംസ്ഥാനങ്ങൾക്ക് കർശന നിർദേശവുമായി കേന്ദ്രം; ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി
- എന്താണ് പാസീവ് യൂത്തനേഷ്യ? 12 വര്‍ഷത്തോളമായി കോമയില്‍ കഴിയുന്നയാളിന് ദയാവധത്തിന് സുപ്രീം കോടതിയുടെ അനുമതി
- എൽപിജി ക്ഷാമം രൂക്ഷം, ഇൻഡക്ഷൻ കുക്കർ വിൽപന കുതിക്കുന്നു
ഹോര്‍മുസ് പ്രതിസന്ധി ഫാര്‍മ വിതരണ ശൃംഖലയെ ബാധിച്ചു; ഇന്ത്യയിലെ മരുന്നുകളുടെ വില 20% ഉയര്‍ന്നേക്കാം
പശ്ചിമേഷ്യയിലെ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ ആഗോള ഊര്‍ജ്ജ വിപണികളെയും മരുന്ന് നിര്‍മ്മാണത്തിന് നിര്‍ണായകമായ ഷിപ്പിംഗ് റൂട്ടുകളെയും തടസ്സപ്പെടുത്തും. ഇത് ഇന്ത്യയില്‍ മരുന്നുകളുടെ വിലയില്‍ വര്‍ദ്ധനവിന് കാരണമായേക്കാം. ഇന്ധനച്ചെലവ്, അസംസ്കൃത വസ്തുക്കളുടെ വില വര്‍ദ്ധനവ്, ഹോര്‍മുസ് കടലിടുക്കിന് ചുറ്റുമുള്ള അസ്ഥിരതയുമായി ബന്ധപ്പെട്ട വര്‍ദ്ധിച്ചുവരുന്ന ലോജിസ്റ്റിക് തടസ്സങ്ങള്‍ എന്നിവ കാരണം മാര്‍ച്ച് അവസാനത്തോടെ ഇന്ത്യയില്‍ മരുന്നുകളുടെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും വില 10-20% വരെ വര്‍ദ്ധിച്ചേക്കാമെന്ന് വ്യവസായ വിദഗ്ധര്‍ പറയുന്നു.
അസംസ്കൃത എണ്ണയ്ക്കും ചരക്ക് കയറ്റുമതിക്കും ലോകത്തിലെ ഏറ്റവും നിര്‍ണായകമായ വ്യാപാര ഇടനാഴികളില്‍ ഒന്നാണ് ഈ ജലപാത. ഈ മേഖലയിലെ തടസ്സങ്ങള്‍ ഇപ്പോള്‍ വിതരണ ശൃംഖലകളില്‍ പ്രകടമാണ്. ഇത് ഔഷധ ചേരുവകള്‍ മുതല്‍ പാക്കേജിംഗ് വസ്തുക്കളെ വരെ ബാധിക്കും. നിര്‍മ്മാതാക്കള്‍ സാധാരണയായി മൂന്ന് മാസത്തേക്ക് ബഫര്‍ ഇന്‍വെന്ററികള്‍ നിലനിര്‍ത്തുന്നുണ്ടെന്നും ഇത് ഉടനടി ക്ഷാമം പരിഹരിക്കാന്‍ സഹായിക്കുമെന്നും വ്യവസായ സംഘടനകള്‍ പറയുന്നു.
എന്നാല്‍ അതിനു ശേഷവും തടസ്സങ്ങള്‍ തുടര്‍ന്നാല്‍ കമ്പനികള്‍ക്ക് സപ്ലൈസ് റേഷന്‍ ചെയ്യുകയോ ഉല്‍പ്പാദനം കുറയ്ക്കുകയോ ചെയ്യേണ്ടി വരും. ഇത് ഫാര്‍മസികളിലും ആശുപത്രികളിലും മരുന്നുകളുടെ വിലകള്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കും. നിലവിലുള്ള ഇന്‍വെന്ററികള്‍ കുറയാന്‍ തുടങ്ങുന്ന മാര്‍ച്ച് അവസാനത്തോടെ ഇന്ത്യയിലെ മരുന്നുകളുടെ വിലയിലും ലഭ്യതയിലും ഉണ്ടാകുന്ന മാറ്റം കൂടുതല്‍ വ്യക്തമാകുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.