അനുബന്ധ വാര്‍ത്തകള്‍
- മൂന്ന് എംഎൽഎമാർ കൂടി തൃണമൂൽ വിട്ടു, അടിയന്തിര യോഗം വിളിച്ച് മമത, അമിത് ഷാ നാളെ ബംഗാളിൽ
- ജാതിപേര് വിളിച്ചാൽ ശുദ്രർക്ക് മാത്രം എന്തിന് അപമാനം, വീണ്ടും വിവാദമുയർത്തി പ്രജ്ഞാ സിങ് താക്കൂർ
- നടന്നുകൊണ്ടിരിക്കുന്നത് ഹിന്ദു നാടകം, ഇങ്ങനെയാണ് ഹിറ്റ്ലറും മുസ്സോളിനിയും ഉണ്ടായത്: മമത ബാനർജി
- ബംഗാളിൽ ബിജെപി അധ്യക്ഷൻ ജെപി നഡ്ഡയുടെ വാഹനത്തിനെതിരെ കല്ലേറ്, പലിശ സഹിതം തിരിച്ചുനൽകുമെന്ന് ബിജെപി
- അമിത് ഷാ നേരിട്ടിറങ്ങിയിട്ടും തീർപ്പായില്ല, കേന്ദ്രവുമായി ഇനി ചർച്ചയ്ക്കില്ലെന്ന് കർഷകർ
ബംഗാളിൽ മമതയെ വിറപ്പിച്ച് അമിത് ഷായുടെ റാലി; 9 തൃണമൂൽ എംഎൽഎമാരും രണ്ട് ഇടത് എംഎൽഎമാരും ബിജെപിയിൽ ചേർന്നു
പശ്ചിമ ബംഗാളിൽ വിവിധ പാർട്ടികളിൽ നിന്നുള്ള 11 എംഎൽഎമാർ ബിജെപിയിൽ ചേർന്നു.കേന്ദ്രമന്ത്രി അമിത് ഷായുടെ റാലിയിലാണ് എംഎൽഎമാർ ബിജെപിയിൽ ചേർന്നത്.
തൃണമൂൽ കോൺഗ്രസ് വിട്ട മുൻ മന്ത്രി സുവേന്ദു അധികാരിയാണ് ബിജെപിയിലെത്തിയ പ്രധാനനേതാവ്. അദ്ദേഹത്തിനൊപ്പം പ്രബലരായ 23 നേതാക്കളും ബിജെപിയിൽ എത്തിയിട്ടുണ്ട്. അതേ സമയം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 200 സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന് അമിത് ഷാ അവകാശപ്പെട്ടു.
ബിജെപി അധ്യക്ഷൻ ജെപി നദ്ദക്കെതിരെ'നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയ്ക്ക് നടുവിലാണ് അമിത് ഷായുടെ റാലി.