അനുബന്ധ വാര്‍ത്തകള്‍
- അമിത് ഷാ നേരിട്ടിറങ്ങിയിട്ടും തീർപ്പായില്ല, കേന്ദ്രവുമായി ഇനി ചർച്ചയ്ക്കില്ലെന്ന് കർഷകർ
- പാർലമെന്റ് വളയുമെന്ന് കർഷകർ, പ്രധാനമന്ത്രി ഇടപെട്ടു, ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ
- സമരസ്ഥലം മാറ്റിയാൽ ഉടൻ ചർച്ചയെന്ന് അമിത് ഷാ, ചർച്ചചെയ്യാൻ സമരവേദിയിലെത്തണം എന്ന് കർഷകർ
- തമിഴകത്ത് താമര വിരിയിക്കാൻ തന്ത്രങ്ങളുമായി അമിത് ഷാ, ചെന്നൈയിൽ നിർണായക നീക്കങ്ങൾ
- അമിത് ഷാ നേരിട്ട് ബിജെപിയിലേക്ക് ക്ഷണിച്ചിട്ടും ഞാൻ പോയില്ല, മനസ്സ് തുറന്ന് ദേവൻ
ബംഗാളിൽ ബിജെപി അധ്യക്ഷൻ ജെപി നഡ്ഡയുടെ വാഹനത്തിനെതിരെ കല്ലേറ്, പലിശ സഹിതം തിരിച്ചുനൽകുമെന്ന് ബിജെപി
നടന്ന ആക്രമണത്തിൽ പ്രതികരണവുമായി ബിജെപി. ആക്രമണത്തിന് പലിശ സഹിതം മറുപടി നൽകുമെന്ന് പശ്ചിമബംഗാൾ ബിജെപി പാർട്ടി പ്രസിഡന്റ് ദിലീപ് ഘോഷ് വ്യക്തമാക്കി.
നിങ്ങൾ ഒരാളെ കൊല്ലുകയാണെങ്കിൽ പകരം നാലുപേരെ കൊല്ലുമെന്നായിരുന്നു ബംഗാളിലെ ബിജെപി നേതാവായ സായന്തൻ ബസുവിന്റെ പ്രതികരണം. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംസ്ഥാനത്തെ ക്രമസമാധാനനിലയെ പറ്റിയുള്ള വിശദമായ റിപ്പോർട്ടും ആഭ്യന്തരമന്ത്രി ഗവർണറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബംഗാളിൽ രണ്ട് ദിവസത്തെ സന്ദർശനത്തിന് എട്ടിയപ്പോളാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെ വാഹവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് ആണെന്നാണ് ബിജെപിയുടെ ആരോപണം. അക്രമണത്തിൽ ബിജെപി ദേശീയ കനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയ,മുകൾ റോയ് എന്നിവർക്ക് പരിക്കേറ്റിരുന്നു.