അനുബന്ധ വാര്‍ത്തകള്‍
- ക്ഷേമ പെൻഷൻ 3000 രൂപയാക്കുന്നത് വൈകില്ല, പെൻഷൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നത് ആലോചനയിലെന്ന് മുഖ്യമന്ത്രി
- ക്ഷേമ പെൻഷൻ വിതരണം യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ; പ്രായമായവരെ അടക്കം വരിനിർത്തി
- പെൻഷൻ 3,000 രൂപയാക്കുമെന്ന് നയപ്രഖ്യാപനത്തിൽ
- ഇത്തവണ പെരുന്നാളിനു ക്ഷേമ പെൻഷനില്ല; സർക്കാർ വാഗ്ദാനം പാഴ് വാക്ക് !
- ഇത്തവണ പെരുന്നാളിനു ക്ഷേമ പെൻഷനില്ല
ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ
ജൂലൈ മൂന്നിനകം പെൻഷൻ വിതരണം പൂർത്തിയാക്കണമെന്നാണ് ഉത്തരവ്
സംസ്ഥാനത്ത് ജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ. വിവിധ ക്ഷേമനിധി ബോർഡുകളിലെ പെൻഷനും ഇന്നുമുതൽ നൽകും. രണ്ടിനുമായി 1,080 കോടി രൂപ അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി.
ജൂലൈ മൂന്നിനകം പെൻഷൻ വിതരണം പൂർത്തിയാക്കണമെന്നാണ് ഉത്തരവ്. മേയ് മാസത്തെ ക്ഷേമ പെൻഷൻ വിതരണം വൈകിയത് വിവാദമായിരുന്നു. സംസ്ഥാനത്ത് ആകെ 51,70,015 പേർക്കാണ് ഈ മാസം ക്ഷേമ പെൻഷൻ ലഭിക്കുക.
അതേസമയം എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന സ്ത്രീസുരക്ഷ പദ്ധതി നിലച്ചു. അർഹരായ സ്ത്രീകൾക്കു പ്രതിമാസം ആയിരം രൂപ ലഭിക്കുന്ന പദ്ധതി യുഡിഎഫ് അധികാരത്തിലെത്തിയ ശേഷമാണ് പൂർണമായി നിലച്ചത്. ഇക്കാര്യത്തിൽ അനുകൂല തീരുമാനമെടുക്കാൻ സർക്കാർ തയ്യാറല്ലെന്നാണ് വിവരം.