അനുബന്ധ വാര്‍ത്തകള്‍
- Lok Sabha Election 2024: അമേഠിയില്‍ ഉറപ്പില്ല ! രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടില്‍ നിന്നു ജനവിധി തേടും
- വടകരയില്‍ രണ്ടുവയസുകാരി കുഴഞ്ഞുവീണു മരിച്ചു; കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലായിരുന്നുവെന്ന് ബന്ധുക്കള്‍
- 'തന്റെ മരണത്തിന് ഉത്തരവാദി നിലമ്പൂര്‍ പൊലീസ്': പ്രണയവിഷയത്തില്‍ പൊലീസ് വിളിപ്പിച്ച യുവാവ് വീഡിയോ ചെയ്ത ശേഷം ജീവനൊടുക്കി
- അഞ്ചുമാസമായി പെന്ഷന് കിട്ടിയിട്ട്; ഭിന്നശേഷിക്കാരന് തൂങ്ങിമരിച്ചു
- പതിനാലുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ
കഴിഞ്ഞദിവസം മയക്കുവെടിവച്ച് പിടികൂടിയ തണ്ണീര്‍ കൊമ്പന് ചരിഞ്ഞു
കഴിഞ്ഞദിവസം മാനന്തവാടിയില്‍ മയക്കുവെടിവച്ച് പിടികൂടിയ തണ്ണീര്‍ കൊമ്പന് ചരിഞ്ഞു. ഇന്ന് പുലര്‍ച്ചെയോടെയാണ് ആന ചരിഞ്ഞത്. വെള്ളിയാഴ്ച പകല്‍ മുഴുവന്‍ മാനന്തവാടിയെ പരിഭ്രാന്തിയിലാഴ്ത്തിയ തണ്ണീര്‍ക്കൊമ്പനെ ഇന്നലെ വൈകുന്നേരത്തോടെയാണ് മയക്കുവെടി വച്ചത്. പതിനേഴര മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് ആനയെ പിടികൂടിയത്. കര്‍ണാടക വനം വകുപ്പിന് കൈമാറിയ ശേഷമായിരുന്നു സംഭവം.
അതേസമയം ആന ചരിയാനുണ്ടായ സാഹചര്യം സംബന്ധിച്ച് വ്യക്തതയില്ല. എലിഫന്റ് ആംബുലന്‍സില്‍ രാമപുരയിലെത്തിച്ച ശേഷം ആനയെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ആരോഗ്യനില പരിശോധിച്ചതിന് ശേഷം ആനയെ ബന്ദിപ്പൂര്‍ വനത്തിലേക്ക് തുറന്ന് വിടാനായിരുന്നു തീരുമാനം.