അനുബന്ധ വാര്‍ത്തകള്‍
- ഒരു വിഡ്ഡി കോടതിക്കും എന്നെ വിചാരണ ചെയ്യാനാവില്ല. വെല്ലുവിളിച്ച് നിത്യാനന്ദ, വീഡിയോ !
- 13 വയസ് മുതല്‍ അത് ഞാന്‍ സഹിക്കുകയാണ്, തുറന്നടിച്ച് ഇല്ല്യാന ഡിക്രൂസ്
- ഷെയ്ന് നിഗത്തിന് വിലക്കില്ല, പക്ഷേ ഏഴുകോടി നഷ്ടം നികത്തും വരെ സഹകരിക്കില്ലെന്ന് രഞ്ജിത്
- സ്ത്രീകള്‍ പതിവായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നു എന്നത് ബലാത്സംഗ കേസിനെ ബാധിക്കരുത് എന്ന് സുപ്രീം കോടതി
- അയോധ്യാ കേസിൽ സുന്നി വഖഫ് ബോര്‍ഡിന്റെ വാര്‍ത്താ സമ്മേളനം ഉടൻ ആർ.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ വാർത്താ സമ്മേളനം ഉച്ചക്ക് 1 മണിക്ക്.
വാളയാര്‍ കേസില്‍ കോടതി വെറുതെവിട്ട പ്രതിയെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തു. പ്രതി അവശനായി വഴിയരികില്‍ !
അട്ടപ്പള്ളം: വളയാര്‍ കേസില്‍ കോടതി വെറുതെവിട്ട പ്രതിയെ നാട്ടുകാര്‍ കയ്യേറ്റം ചെയ്ത് അവശനിലയിലാക്കി. കേസില്‍ മുന്നാം പ്രതിയായ വി മധുവിനെയാണ് നാട്ടുകാര്‍ കയ്യേറ്റം ചെയ്ത് റോഡരികില്‍ അവശനിലയില്‍ കിടന്നിരുന്ന മധുവിനെ പൊലീസ് എത്തിയാണ് ആശുപത്രിയിലെത്തിച്ചത്.
പ്രദേശത്തെ വീട്ടില്‍ താമസിക്കാന്‍ പാടില്ല എന്ന് നാട്ടുകാര്‍ ഇയളെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം. 2017 ജനുവരിയിലാണ് വാളയാറില്‍ സഹോദരിമാര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. ജനുവരി ഒന്‍പതിന് മൂത്ത പെണ്‍കുട്ടിയെയും, 13 ന് ഇളയ പെണ്‍കുട്ടിയെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
എം മധു, വി മധു, നാലുതെയ്കല് വീട്ടില്‍ ഷിബു, പ്രദേശവാസിയായ പതിനേഴുകാരന് എന്നിവരെ കേസില്‍ പൊലീസ് പ്രതി ചേര്‍ത്തിരുന്നു എങ്കിലും, തെളിവുകളുടെ അഭാവത്തില്‍ കോടതി പ്രതികളെ വെറുതെ വിടുകയായിരുന്നു.