അനുബന്ധ വാര്‍ത്തകള്‍
- കേരളത്തില്‍ കാലവര്‍ഷം ദുര്‍ബലമാകുമെന്ന് ഐഎംഡി പ്രവചനം
- ചാനൽ ചർച്ചയിൽ യുവതിക്കെതിരെ മോശം പരാമർശം നടത്തിയ റോയ് മാത്യു മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറി
- സതീശൻ സർക്കാരിനു തിരിച്ചടി; പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹികളുടെ സ്ഥലംമാറ്റം റദ്ദാക്കി
- മെയ് 26 ഓടെ കേരളത്തില്‍ കാലവര്‍ഷം എത്താന്‍ സാധ്യത
- നാല് വര്‍ഷത്തെ സര്‍വീസില്ലാതെ പെന്ഷന് ലഭിക്കില്ല: മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് പുതിയ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍
വിഷു ബമ്പര്‍ ടിക്കറ്റുകള്‍ക്ക് സമ്പൂര്‍ണ വില്പന; അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ഏജന്റുമാര്‍ക്ക് വിറ്റു
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റുകള്‍ക്ക് സമ്പൂര്‍ണ വില്പന. 23-ന് നറുക്കെടുപ്പ് നടക്കാനിരിക്കെ അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ഏജന്റുമാര്‍ക്ക് വിറ്റുകഴിഞ്ഞു. ഇതൊരു റെക്കോഡാണ്. കഴിഞ്ഞ വര്‍ഷം 42,87,350 എണ്ണം വിഷു ബമ്പര്‍ ടിക്കറ്റുകള്‍ ആയിരുന്നു വിറ്റത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വില്പന. 11,58,480 എണ്ണം. തൃശ്ശൂര്‍ 5,10,820, തിരുവനന്തപുരം 4,21,380 എന്നിങ്ങനെയാണ് തൊട്ടടുത്ത ഉയര്‍ന്ന വില്പനകള്.
തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ് വേദിയില്‍ ഉച്ചയ്ക്ക് രണ്ടിനാണ് നറുക്കെടുപ്പ് നടക്കുക. വിഷു ബമ്പര്‍ നേടുന്ന ഭാഗ്യവാന് പന്ത്രണ്ട് കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. ഒന്നാം സമ്മാനം നേടുന്ന അതേ അക്കം വരുന്ന മറ്റ് അഞ്ച് പരമ്പരകള്‍ക്ക് ഒരു ലക്ഷം രൂപയുടെ സമാശ്വാസ സമ്മാനവും ലഭിക്കും. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറ് പരമ്പരകള്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം ആറ് പരമ്പരകള്‍ക്കും നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വിതം ആറ് പരമ്പരകള്‍ക്കും ലഭിക്കും.
കൂടാതെ 5000, 2000, 1000, 500, 300 വീതം രൂപ സമ്മാനങ്ങളും വിഷു ബമ്പര്‍ ഭാഗ്യക്കുറിയിലൂടെ ലഭിക്കുന്നു. BR 109 നമ്പര്‍ വിഷു ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റുകള്‍ VA, VB, VC, VD, VE, VG, എന്നിങ്ങനെ ആറ് പരമ്പരകളിലായാണ് ലഭ്യമാകുന്നത്. 300 രൂപയാണ് ഓരോ ടിക്കറ്റിന്റെയും വില.