അനുബന്ധ വാര്‍ത്തകള്‍
- US- Iran : യുഎസ് ആക്രമണത്തിന് തിരിച്ചടിയുമായി ഇറാൻ, യുഎസ് താവളം ആക്രമിച്ചു: സംഘർഷം വീണ്ടും രൂക്ഷമാകുമോ?
- US Airstrike in Hormuz : ഹോർമുസിൽ ഐആർജിസി ബോട്ടുകളും മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും തകർത്ത് യുഎസ്, ആക്രമണം സമാധാനക്കരാറിനായുള്ള ചർച്ചകൾക്കിടെ
- അമേരിക്ക–ഇറാൻ സമാധാന ചർച്ചകളിൽ പുരോഗതി: ധാരണാപത്രത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്
- സാമ്പത്തിക പ്രതിസന്ധി : നേരിടാൻ കേന്ദ്ര മന്ത്രിമാർക്ക് നിർദേശങ്ങൾ നൽകി പ്രധാനമന്ത്രി
- Strait Of Hormuz : ലക്ഷ്യം ഹോര്‍മൂസിന്റെ പൂര്‍ണ്ണ നിയന്ത്രണം, പുതിയ സംവിധാനമൊരുക്കി ഇറാന്
സമാധാന കരാറിലെത്തിയില്ലെങ്കിൽ യുദ്ധം വീണ്ടും ആരംഭിക്കാൻ യുഎസ് റെഡിയെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി
ഇറാന് മേല്‍ വീണ്ടും വ്യോമാക്രമണം പുനരാരംഭിക്കാന്‍ അമേരിക്ക പൂര്‍ണ്ണ സജ്ജമാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്.
നയതന്ത്ര ചര്‍ച്ചകളിലൂടെ കൃത്യമായ ഒരു സമാധാന കരാറിലെത്താന്‍ സാധിച്ചില്ലെങ്കില്‍ ഇറാന് മേല്‍ വീണ്ടും വ്യോമാക്രമണം പുനരാരംഭിക്കാന്‍ അമേരിക്ക പൂര്‍ണ്ണ സജ്ജമാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്. സിംഗപ്പൂരില്‍ നടക്കുന്ന അന്താരാഷ്ട്ര സുരക്ഷാ ഉച്ചകോടിയായ 'ഷാങ്ഗ്രി-ലാ ഡയലോഗില്‍' (Shangri-La Dialogue) സംസാരിക്കവെയാണ് പെന്റഗണ്‍ മേധാവി ഈ കടുത്ത മുന്നറിയിപ്പ് നല്‍കിയത്. യുഎസും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന നിര്‍ദ്ദേശങ്ങളില്‍ വാഷിംഗ്ടണും ടെഹ്റാനും തമ്മില്‍ കടുത്ത ഭിന്നതകള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ പ്രസ്താവന.
ഇറാനുമായി നിലവിലുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ നീട്ടുന്നതിനെക്കുറിച്ചും യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുമുള്ള അന്തിമ തീരുമാനം കൈക്കൊള്ളാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉന്നതതല യോഗം ചേരാനിരിക്കെയാണ് പ്രതിരോധ സെക്രട്ടറിയുടെ ഭാഗത്തുനിന്നും ഇത്തരമൊരു പരസ്യ പ്രതികരണം വരുന്നത്. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ സൈനിക നടപടികള്‍ അടിയന്തിരമായി പുനരാരംഭിക്കാന്‍ അമേരിക്കയ്ക്ക് സാധിക്കുമോ എന്ന ചോദ്യത്തിനാണ് ഹെഗ്സെതിന്റെ മറുപടി.
സൈനിക നടപടികള്‍ ആവശ്യമെങ്കില്‍ പുനരാരംഭിക്കാന്‍ പൂര്‍ണമായും തങ്ങള്‍ പ്രാപ്തരാണെന്നാണ് അമേരിക്ക വ്യക്തമാക്കിയത്. നിലവില്‍ ഏപ്രില്‍ ആദ്യം മുതല്‍ പ്രാബല്യത്തില്‍ വന്ന താല്‍ക്കാലിക വെടിനിര്‍ത്തല്‍ മറ്റൊരു 60 ദിവസത്തേക്ക് കൂടി നീട്ടാനുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്.