അനുബന്ധ വാര്‍ത്തകള്‍
- ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിതീവ്ര മഴ; നദികളിലെ ജലനിരപ്പ് അപകടനിലയിലേക്ക്
- സമ്മര്‍ദ്ദം നിറഞ്ഞ ഐടി ജോലി ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായി യുവതി; മാസം 60000രൂപ വരുമാനം, സന്തോഷം
- ഹോര്‍മുസ് അടച്ചുപൂട്ടിയെങ്കിലും ഇന്ത്യന്‍ കപ്പലുകള്‍ ഇപ്പോഴും കടന്നുപോകുന്നു: ഷിപ്പിങ് മന്ത്രാലയം
- 30 ദിവസത്തേക്കുള്ള പാചകവാതകം സംഭരിക്കണം, കമ്പനികൾക്ക് നിർദേശം നൽകി കേന്ദ്രം
- കെ - ടെറ്റ് പുനപരിശോധന ഹർജികൾ തള്ളി, പരീക്ഷ പാസാകാനുള്ള സമയപരിധി ഒരു വർഷം നീട്ടി
ഇത്തവണ കാലവര്‍ഷത്തില്‍ മഴ കുറയും; ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജൂണ്‍ മാസത്തില്‍ ചൂട് കൂടും
ജൂണ്‍ മാസത്തില്‍ രാജ്യത്ത് ചൂട് കൂടുതലായിരിക്കുമെന്ന് ഐഎംഡി പ്രവചിച്ചു. യുപി, ഹരിയാന, പഞ്ചാബ്, ബിഹാര്‍, ഒഡീഷ, ഛത്തീസ്ഗഢ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും മഹാരാഷ്ട്ര, തെലങ്കാന, ഹിമാചല്‍ പ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലും ജൂണില്‍ ചൂട് സാധാരണയേക്കാള്‍ കൂടുതലായിരിക്കുമെന്ന് ഐഎംഡി പ്രവചിച്ചു.
എന്നിരുന്നാലും, രാജസ്ഥാനിലും ജാര്‍ഖണ്ഡിലും ഈ മാസം സാധാരണയേക്കാള്‍ കുറഞ്ഞ ചൂട് അനുഭവപ്പെടാം. ഐഎംഡിയുടെ കണക്കനുസരിച്ച് ഈ സീസണിലെ മഴ 90ശതമാനം മാത്രമായിരിക്കും. മധ്യ, കിഴക്കന്‍ ഭൂമധ്യരേഖാ പസഫിക്കിലെ സമുദ്രജലം ചൂടാകുന്ന ഒരു കാലാവസ്ഥാ പ്രതിഭാസമായ എല്‍ നിനോയുടെ ശക്തമായ വികാസമാണ് മണ്‍സൂണ്‍ കുറയാന്‍ കാരണമെന്ന് ഐഎംഡി പറയുന്നു.
അതേസമയം ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.