അനുബന്ധ വാര്‍ത്തകള്‍
- വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കനക്കും; യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു
- പവർ കട്ട് അല്ല, വൈദ്യുതി ഉപഭോഗം കൂടുതലുള്ള സ്ഥലങ്ങളിൽ മാത്രം നിയന്ത്രണം
- സംസ്ഥാനത്ത് പാലിന് 4 രൂപ കൂട്ടി; പ്രഖ്യാപനം ഇന്ന്
- Kerala Assembly Election 2026, Exit Poll: എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന്
- വോട്ടവകാശം നിഷേധിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണ്; പോസ്റ്റല്‍ ബാലറ്റ് കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതിയുടെ വിമര്‍ശനം
അടങ്ങാതെ സതീശൻ ഗ്രൂപ്പ്; കോഴിക്കോടും പോസ്റ്ററുകൾ
സതീശന്റെ ചിത്രങ്ങൾ സഹിതമാണ് നഗരത്തിൽ പലയിടത്തും പോസ്റ്ററുകൾ ഒട്ടിച്ചിരിക്കുന്നത്
കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കു വേണ്ടിയുള്ള പോര് മുറുകുന്നു. ചർച്ചകൾ നിർത്തിവയ്ക്കണമെന്ന് കെപിസിസി നിർദേശിച്ചിട്ടും വി.ഡി.സതീശൻ അനുകൂലികൾ പോസ്റ്റർ യുദ്ധം തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ സതീശൻ അനുകൂലികളുടെ പോസ്റ്ററുകളും ഫ്‌ളക്‌സും പ്രത്യക്ഷപ്പെട്ടു.
സതീശന്റെ ചിത്രങ്ങൾ സഹിതമാണ് നഗരത്തിൽ പലയിടത്തും പോസ്റ്ററുകൾ ഒട്ടിച്ചിരിക്കുന്നത്. സതീശൻ മലയാളക്കരയെ നയിക്കട്ടെ എന്നാണ് പോസ്റ്ററുകളിൽ. ഇന്നലെ എറണാകുളത്ത് രമേശ് ചെന്നിത്തലയ്ക്ക് അനുകൂലമായ പോസ്റ്ററുകൾ വന്നിരുന്നു. ഇതിൽ വി.ഡി.സതീശനെതിരെയായിരുന്നു പരാമർശങ്ങൾ. ഇതിന് മറുപടി കൂടിയാണ് ഇപ്പോൾ കോഴിക്കോട് വന്നിരിക്കുന്ന പോസ്റ്ററുകൾ.
അതേസമയം മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള പോരിൽ ഹൈക്കമാൻഡിനു കടുത്ത അതൃപ്തിയുണ്ട്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി സംസ്ഥാന നേതൃത്വത്തെ അതൃപ്തി അറിയിച്ചു. മുഖ്യമന്ത്രി ചർച്ചകൾ നിർത്തിവയ്ക്കണമെന്ന് ഹൈക്കമാൻഡ് താക്കീത് നൽകി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെയും ദീപാദാസ് മുൻഷി അതൃപ്തി അറിയിച്ചു.