അനുബന്ധ വാര്‍ത്തകള്‍
- പ്രതീക്ഷിച്ച പാക്കേജുകൾ ഒന്നും ബജറ്റിലില്ല, പ്രതിദിനം 6000 രൂപ വരെ നഷ്ടമെന്ന് സ്വകാര്യ ബസുടമകൾ
- സ്വകാര്യ ബസുകൾക്ക് സർക്കാരിൻ്റെ കൈതാങ്ങ്, ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ്
- കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷൻ ഹബ്ബാക്കും, ബജറ്റിൽ 200 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി
- ബജറ്റ് ജനകീയം, ശക്തമായി എതിര്‍ക്കണം; യുഡിഎഫ് ക്യാംപില്‍ ആശങ്ക
- ജീവനക്കാർക്ക് ആശ്വാസം; പങ്കാളിത്ത പെൻഷന് പകരം 'അഷ്വേർഡ് പെൻഷൻ', ഡി.എ കുടിശ്ശികയിലും പ്രതീക്ഷ
വെറ്ററിനറി വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനോടുളള ആദരവ്; കേരള ബജറ്റില്‍ റാഗിംഗ് വിരുദ്ധ ആപ്പും നിയമവും
തിരുവനന്തപുരം: രണ്ട് വര്‍ഷം മുമ്പ് വയനാട്ടിലെ കോളേജ് ഹോസ്റ്റലില്‍ സഹപാഠികളുടെ റാഗിംഗിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത 20 വയസ്സുള്ള വെറ്ററിനറി വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥനെ ആദരിക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിംഗ് തടയുന്നതിനുള്ള ആപ്പും നിയമവും അവതരിപ്പിച്ചു. പുതിയ കേരള ബജറ്റിലാണ് പ്രഖ്യാപനം.
'കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിംഗ് തടയുന്നതിനായി 'സിദ്ധാര്ത്ഥന് സ്റ്റുഡന്റ് ഡിസ്ട്രസ് ആപ്പ്' അവതരിപ്പിക്കും. റാഗിംഗ് തടയുന്നതിനും വിദ്യാര്‍ത്ഥി ക്ഷേമം ഉറപ്പാക്കുന്നതിനുമായി 'സിദ്ധാര്ത്ഥന് ആന്റി-റാഗിംഗ് ആന്‍ഡ് സ്റ്റുഡന്റ് വെല്‍ഫെയര്‍ ആക്ട്' നടപ്പിലാക്കും,' മുഖ്യമന്ത്രി വി ഡി സതീശന് നിയമസഭയില്‍ തന്റെ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
വയനാടിലെ പൂക്കോട് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥനെ 2024 ഫെബ്രുവരി 18 നാണ് കോളേജ് ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സിപിഐ(എം) പ്രവര്‍ത്തകര്‍ റാഗിംഗില്‍ പങ്കാളികളാണെന്ന് വിദ്യാര്‍ത്ഥിയുടെ കുടുംബം ആരോപിച്ചതോടെ അദ്ദേഹത്തിന്റെ മരണം സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധത്തിനും വലിയ രാഷ്ട്രീയ കൊടുങ്കാറ്റിനും കാരണമായിരുന്നു.