അനുബന്ധ വാര്‍ത്തകള്‍
- കോണ്‍ഗ്രസിന്റെ ദേശീയനയത്തില്‍ നിന്നും വ്യതിചലിച്ചോ?, പി എം ശ്രീ വിഷയത്തില്‍ വിഡി സതീശന്റെ നില പരുങ്ങലില്‍
- പ്രസംഗത്തിൽ പലതും പറയും പിഎം ശ്രീ കരാർ അറബിക്കടലിൽ കൊണ്ടുപോയി എറിയാൻ കഴിയുമോ? : കെ എം ഷാജി
- തിരുവനന്തപുരം മെട്രോ, വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് സർക്കാരിലേക്ക്, അനുമതി ലഭിച്ചാൽ 6 മാസത്തിനുള്ളിൽ പണിതുടങ്ങും
- എക്സലോജിക് കേസ്: ചോദ്യം ചെയ്യലിനായി ഇഡി ഓഫീസിലെത്തി വീണ,കനത്ത സുരക്ഷ
- വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷൻ ഹബ്ബാക്കും, ബജറ്റിൽ 200 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷന്‍ ലോജിസ്റ്റിക്സ് ഹബ്ബാക്കി വികസിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്. നിലവില്‍ 4 അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ കേരളത്തിലുണ്ട്. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന വ്യോമയാന ആവശ്യകതകള്‍, ലോജിസ്റ്റിക്സ്, വിനോദ സഞ്ചാരമേഖലയിലെ സാധ്യതകള്‍ എന്നിവ കണക്കിലെടുത്താണ് പദ്ധതി. പദ്ധതിക്കായി ആദ്യഘട്ടത്തില്‍ 200 കോടി രൂപ വകയിരുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.
സേവന മേഖലകള്‍, ഹോസ്പിറ്റാലിറ്റി, വ്യോമയാന അനുബന്ധ വ്യാപാരസേവന മേഖലകള്‍ എന്നിവ സംയോജിപ്പിച്ചുകൊണ്ട് എയ്റോ സിറ്റി പദ്ധതികളും ഇതിന്റെ ഭാഗമായി യാഥാര്‍ഥ്യമാകും. ഡിജിസിഐ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള പൈലറ്റ് പരിശീലന കേന്ദ്രങ്ങളും വിമാന പരിപാലന എഞ്ചിനിയറിങ് പരിശീലന കേന്ദ്രങ്ങളും സംസ്ഥാനത്ത് ആരംഭിക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.