അനുബന്ധ വാര്ത്തകള്
- Kerala Weather: വേനൽമഴ തുടരും, കാലവർഷം നീളും; യെല്ലോ അലർട്ട് ഒൻപത് ജില്ലകളിൽ
- ഇങ്ങനെയെങ്കിൽ അടുത്തയാഴ്ച മുതൽ ഓട്ടം നിർത്തും: ഇന്ധനവില വർധനവ് കാരണം കനത്ത നഷ്ടമെന്ന് സ്വകാര്യബസുടമകൾ
- സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ നാളെ മുതൽ; പ്ലസ് ടു പരീക്ഷാഫലം ചൊവ്വാഴ്ച : 'നമ്മുടെ കേരളം' ആപ്പിലും ഫലം അറിയാം
- മാധ്യമങ്ങളെ ശത്രുപക്ഷത്ത് നിർത്തി, വൈരാഗ്യബുദ്ധിയോടെ പെരുമാറി : സിപിഎം കേന്ദ്രകമ്മിറ്റിയിൽ വിമർശനം
- ജൂൺ 15 നും ഇല്ല; കെ.എസ്.ആർ.ടി.സി സൗജന്യയാത്രയിൽ അനിശ്ചിതത്വം
എൽഡിഎഫ് ഇറങ്ങിയത് ഖജനാവ് പവർഫുൾ ആക്കി; സതീശന്റെ വാദങ്ങൾ പൊളിയുന്നു
എൽഡിഎഫ് അധികാരമൊഴിയുമ്പോൾ ഖജനാവ് കാലിയാക്കിയെന്ന കുപ്രചരണങ്ങളാണ് വി.ഡി.സതീശനും കോൺഗ്രസ് അനുകൂല സൈബർ അക്കൗണ്ടുകളും പ്രചരിപ്പിച്ചിരുന്നത്
കേരളത്തിന്റെ ഖജനാവിൽ പൂച്ച പെറ്റുകിടക്കുകയാണെന്ന് നുണ പറഞ്ഞ മുഖ്യമന്ത്രി വി.ഡി.സതീശനു മറുപടിയുമായി വിവരാവകാശ രേഖ. ട്രഷറിയിൽ 5,429 കോടി രൂപ ബാക്കിയുണ്ടെന്നാണ് വിവരാവകാശ രേഖയിൽ പറയുന്നത്. എൽഡിഎഫ് സർക്കാരിന്റെ ക്രിയാത്മകമായ ഇടപെടലാണ് സാമ്പത്തികമായി മെച്ചപ്പെട്ട നിലയിൽ നിൽക്കാൻ സഹായിച്ചത്.
എൽഡിഎഫ് അധികാരമൊഴിയുമ്പോൾ ഖജനാവ് കാലിയാക്കിയെന്ന കുപ്രചരണങ്ങളാണ് വി.ഡി.സതീശനും കോൺഗ്രസ് അനുകൂല സൈബർ അക്കൗണ്ടുകളും പ്രചരിപ്പിച്ചിരുന്നത്. മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ.ആന്റണിയും കേരളത്തിന്റെ ഖജനാവ് കാലിയാണെന്ന പരാമർശം നടത്തിയിരുന്നു.
ഇതിന് പിന്നാലെ മുൻധനമന്ത്രി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. 4000 കോടിയോളം രൂപ ഖജനാവിൽ നീക്കിയിരിപ്പുണ്ടെന്ന് തിരഞ്ഞെടുപ്പ് സമയത്ത് തന്നെ പറഞ്ഞ മുൻ ധനമന്ത്രി കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ 6000 കോടിയോളം രൂപ സർക്കാറിലേക്ക് ഇതുവരെ വന്ന ബില്ലുകളെല്ലാം കൊടുത്ത് തീർത്ത ശേഷം നീക്കിയിരിപ്പുണ്ടെന്ന് വ്യക്തമാക്കി. അത് ശരിവയ്ക്കുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിവരാവകാശ രേഖ.