അനുബന്ധ വാര്‍ത്തകള്‍
- ഇഞ്ചോടിഞ്ച് പോരാട്ടം, ചെറിയ മുൻതൂക്കം എൽഡിഎഫിന്, 12 മണ്ഡലങ്ങളിലെ ഫലങ്ങൾ വിജയിയെ നിശ്ചയിക്കും ; മാതൃഭൂമി പ്രീ പോൾ സർവേ പുറത്ത്
- കെഎസ്ആര്‍ടിസിയുടെ പുതിയ ഗോവ പാക്കേജ്: 3 രാത്രികളും 2 പകലും ചെലവഴിക്കാം, 10 ലക്ഷം യാത്രാ ഇന്‍ഷുറന്‍സ് പരിരക്ഷ
- പുതിയ സാമ്പത്തിക രക്ഷാമാര്‍ഗ്ഗം: ഇനിമുതല്‍ സഹകരണ ബാങ്കുകളില്‍ വെള്ളി ആഭരണങ്ങളും നാണയങ്ങളും പണയം വയ്ക്കാം
- ഇറാനിലെ ബുഷെഹര്‍ ആണവ നിലയത്തില്‍ വീണ്ടും യുഎസ് ആക്രമണം, ഒരാള്‍ കൊല്ലപ്പെട്ടു
- സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തൃശൂരിൽ ഇടത് ആധിപത്യം തുടരുമെന്ന് പുതിയ സർവേ; മണലൂരിൽ എൽഡിഎഫ്
തൃശൂർ നിയമസഭാ സീറ്റിൽ ശക്തമായ മത്സരം നടക്കും. ഫോട്ടോ ഫിനിഷിങ്ങിലേക്ക് കാര്യങ്ങൾ പോകാനാണ് സാധ്യതയെന്ന് സർവേ വ്യക്തമാക്കുന്നു
ജില്ലയിൽ ഇടത് ആധിപത്യം തുടരുമെന്ന് ട്രെൻഡ്‌സ് കേരള പ്രീ പോൾ സർവേ. 13 മണ്ഡലങ്ങളിൽ ഒൻപത് മുതൽ 12 വരെ സീറ്റുകൾ എൽഡിഎഫ് നേടും. ചാലക്കുടി ഇത്തവണയും യുഡിഎഫിനൊപ്പം ഉറച്ചുനിൽക്കും.
തൃശൂർ നിയമസഭാ സീറ്റിൽ ശക്തമായ മത്സരം നടക്കും. ഫോട്ടോ ഫിനിഷിങ്ങിലേക്ക് കാര്യങ്ങൾ പോകാനാണ് സാധ്യതയെന്ന് സർവേ വ്യക്തമാക്കുന്നു. ചേലക്കര, കുന്നംകുളം, ഗുരുവായൂർ, വടക്കാഞ്ചേരി, ഒല്ലൂർ, പുതുക്കാട്, നാട്ടിക, കൈപമംഗലം, കൊടുങ്ങല്ലൂർ, മണലൂർ, ഇരിങ്ങാലക്കുട സീറ്റുകളും ഇടതിനെ കൈവിടില്ലെന്നാണ് സർവേ പ്രവചിക്കുന്നത്.
ശക്തമായ മത്സരം പ്രവചിച്ചിരുന്ന മണലൂരിൽ ലാസ്റ്റ് ലാപ്പിൽ ഇടതുപക്ഷ സ്ഥാനാർഥി പ്രൊഫ. സി.രവീന്ദ്രനാഥ് വലിയ മുന്നേറ്റം നടത്തുകയും യുഡിഎഫ് സ്ഥാനാർഥി ടി.എൻ.പ്രതാപൻ പിന്തള്ളപ്പെടുകയും ചെയ്തു. ജില്ലയിലെ എ ക്ലാസ് മണ്ഡലമായാണ് ബിജെപി മണലൂരിൽ പ്രതീക്ഷവയ്ക്കുന്നത്.