അനുബന്ധ വാര്‍ത്തകള്‍
- ശബരിമല സ്വര്‍ണകള്ളക്കടത്ത് കേസില്‍ ഡി മണിയെ പ്രത്യേകസംഘം ഇന്ന് ചോദ്യം ചെയ്യും
- പുണ്യ പതിനെട്ടാംപടികളുടെ ഭാഗങ്ങള്‍ പോലും കൊള്ളയടിക്കപ്പെട്ടു, ശബരിമലയിലെ നാല് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തി വിറ്റു: രാജീവ് ചന്ദ്രശേഖര്‍
- ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിനു സാധ്യത; മുന്‍കൂര്‍ ജാമ്യം തേടി കെ പി ശങ്കര്‍ദാസും എന്‍ വിജയകുമാറും
- ശബരിമലയില്‍ അരവണ ക്ഷാമം; ഒരാള്‍ക്ക് 10ടിന് മാത്രം
- ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എസ്ഐടിയെ സര്‍ക്കാര്‍ നിയന്ത്രിച്ചു നിര്‍ത്തുന്നു: സണ്ണി ജോസഫ്
ശബരിമല മണ്ഡലക്കാലത്ത് റെക്കോർഡ് വരുമാനം , ഭക്തരുടെ എണ്ണത്തിലും വർധന
പത്തനംതിട്ട: ഇക്കൊല്ലത്തെ മണ്ഡലകാലത്ത് ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം ലഭിച്ചു. ഒട്ടാകെ 332.77 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. കാണിക്ക, അപ്പം, അരവണ, മുറിവാടക, കുത്തകലേലം അടക്കമുള്ള വരുമാനമാണിത്. ഇതില്‍ 83.17 കോടി രൂപയാണ് കാണിക്കയായി ലഭിച്ചത്. കഴിഞ്ഞ വര്‍ഷം 80.25 കോടി രൂപയായിരുന്നു കാണിക്കയായി ലഭിച്ചത്.
അതുപോലെ കഴിഞ്ഞ വര്‍ഷം 41 ദിവസം പിന്നിട്ടപ്പോള്‍ 297.06 കോടി രൂപയായിരുന്നു വരുമാനം എങ്കില്‍ ഇക്കൊല്ലം 40 ദിവസം പിന്നിട്ടപ്പോള്‍ 35.70കോടി രൂപ അധികമായി ലഭിച്ചു. ഇതിനൊപ്പം ശബരിമലയില്‍ മുന്‍കാല മണ്ഡലകാലത്തെ അപേക്ഷിച്ച് ഭക്തരുടെ എണ്ണത്തിലും ഇത്തവണ വന്‍വര്‍ദ്ധനവുണ്ടായി. 4,11,502 പേര്‍ മണ്ഡലകാലത്ത് മാത്രം അധികമായി ശബരിമല സന്നിധാനത്ത് എത്തി.
ഇത്തവണ ആകെ 36,61,258 ഭക്തര്‍ ആണ് എത്തിയത്. ഇതില്‍ തന്നെ 1,18,866 ഭക്തര്‍ എത്തിയ നവംബര്‍ 24 നാണ് ഏറ്റവും കൂടുതല്‍ തിരക്ക് ഉണ്ടായത്. ഇക്കൊല്ലം പുല്ലുമേട് വഴി മാത്രം 1,30,955 ഭക്തര്‍ സന്നിധാനത്തേക്ക് എത്തിയിട്ടുണ്ട്.