അനുബന്ധ വാര്‍ത്തകള്‍
- ഇത്തവണ വെറുപ്പിന്റെ ഡോസ് കൂടും, ദ കേരള സ്റ്റോറി 2 ടീസര്‍ പുറത്ത്
- വാക്കേറ്റത്തിനിടെ പോയി ചാകെന്ന് പറയുന്നത് ആത്മഹത്യ പ്രേരണയല്ല : ഹൈക്കോടതി
- ഗുരുവായൂർ സ്റ്റേഷൻ വലിയ ടെർമിനലാകും, ഗുരുവായൂർ- തിരുനാവായ പാതയും ശബരി പാതയും യാഥാർഥ്യമാകുന്നു
- Gold Price : കയ്യിലൊതുങ്ങാതെ സ്വർണവില, വ്യാഴാഴ്ച കൂടിയത് 8640 രൂപ, ഒരു പവന് 1,31,160 രൂപയായി
- രാഹുൽ പുറത്തേക്ക് : മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസിലെ അതിജീവിത സുപ്രീം കോടതിയില്‍, ദീപ ജോസഫിന്റെ ഹര്‍ജിയില്‍ തടസ്സഹര്‍ജി
പാലക്കാട് എം.എല്‍.എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ പീഡനക്കേസില്‍ രാഹുലിന് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതിയില്‍. സുപ്രീം കോടതി അഭിഭാഷക ദീപ ജോസഫ് നല്കിയ റിട്ട് ഹര്‍ജിയിലാണ് അതിജീവിത തടസ്സഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലെ പ്രതിയാണ് ദീപ ജോസഫ്.
ദീപ ജോസഫിന്റെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുന്‍പായി തന്റെ വാദം കേള്‍ക്കാന്‍ ആവശ്യപ്പെട്ടാണ് തടസ്സഹര്‍ജി. അഭിഭാഷകന് കെ ആര് സുഭാഷ് ചന്ദ്രനാണ് അതിജീവിതയുടെ തടസ്സഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ദീപ ജോസഫിന്റെ റിട്ട് ഹര്‍ജിയിലെ ഉള്ളടക്കം എന്താണെന്ന് ഉതുവരെ വ്യക്തമല്ല. കേരള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന ആവശ്യത്തിന് പുറമെ ചില ഭരണഘടനാ വിഷയങ്ങളും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വകുപ്പിന്റെ ഭരണഘടനാ സാധുത ഉള്‍പ്പടെ ചോദ്യം ചെയ്താണ് റിട്ട് ഹര്‍ജിയെന്നാണ് സൂചന.