അനുബന്ധ വാര്‍ത്തകള്‍
- ദീപക്കിന്റെ ആത്മഹത്യ: ഷിംജിതയ്ക്ക് കോടതി ജാമ്യം നിഷേധിച്ചു, റിമാന്‍ഡില്‍ തുടരും
- രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി പറയും; ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കി
- ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള കേസ്: മുരാരി ബാബുവിന് കോടതി ജാമ്യം അനുവദിച്ചു
- രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യ ഹാര്‍ജിയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും; കൂടുതല്‍ തെളിവുകള്‍ ക്രൈം ബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിക്കും
- ശബരിമല സ്വര്‍ണക്കൊള്ളകേസ്: എം പത്മകുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ ജാമ്യ അപേക്ഷയില്‍ ഇന്ന് ഹൈക്കോടതി വിധി പറയും
രാഹുൽ പുറത്തേക്ക് : മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം
മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. ഈ കേസില്‍ ഇക്കഴിഞ്ഞ 18 ആം തീയതിയാണ് രാഹുല്‍ അറസ്റ്റിലായത്. നേരത്തെ ഈ കേസില്‍ രാഹുലിന്റെ ജാമ്യാപേക്ഷ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.
തുടര്‍ന്ന് ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചപ്പോഴാണ് അനുകൂല വിധിയുണ്ടായത്. പ്രതിയും പരാതിക്കാരിയും തമ്മിലുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്നാണ് പ്രതിഭാഗം ഉന്നയിച്ചത്. ഈ വാദങ്ങള്‍ കൂടി പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിന്റെ വിശദാംശങ്ങളും മുന്‍ കോടതിയുടെ നിരീക്ഷണങ്ങളും പരിശോധിച്ച ശേഷമാണ് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി വിധി പുറപ്പെടുവിച്ചത്.