അനുബന്ധ വാര്‍ത്തകള്‍
- മിഡിൽ ഈസ്റ്റിൽ വീണ്ടും യുഎസ് വ്യോമാക്രമണം; ഇറാന്റെ സൈനിക കേന്ദ്രവും ഡ്രോണുകളും തകർത്തു; സമാധാന ചർച്ചകൾ പ്രതിസന്ധിയിൽ
- ഇറാനില്‍ വീണ്ടും അമേരിക്കയുടെ ആക്രമണം; ഐആര്‍ജിസി ബോട്ടുകളും മിസൈല്‍ വിക്ഷേപണ കേന്ദ്രവും തകര്‍ത്തു
- ഇറാന്റെ ഐആര്‍ജിസിയെ 'ഭീകര സ്പോണ്സര്' ആയി പ്രഖ്യാപിച്ച് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണം: ഇന്ത്യയോട് ആവശ്യപ്പെട്ട് ഇസ്രായേല്‍
- US Airstrike in Hormuz : ഹോർമുസിൽ ഐആർജിസി ബോട്ടുകളും മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും തകർത്ത് യുഎസ്, ആക്രമണം സമാധാനക്കരാറിനായുള്ള ചർച്ചകൾക്കിടെ
- അമേരിക്ക–ഇറാൻ സമാധാന ചർച്ചകളിൽ പുരോഗതി: ധാരണാപത്രത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്
US- Iran : യുഎസ് ആക്രമണത്തിന് തിരിച്ചടിയുമായി ഇറാൻ, യുഎസ് താവളം ആക്രമിച്ചു: സംഘർഷം വീണ്ടും രൂക്ഷമാകുമോ?
ബന്ദര്‍ അബ്ബാസ് വിമാനത്താവളത്തിന് സമീപം അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണത്തിന് മറുപടിയായി യുഎസ് താവളത്തില്‍ പ്രത്യാക്രമണം നടത്തിയതായി ഇറാന്. വ്യാഴാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 4:50 ഓടെയാണ് ഇറാന് തിരിച്ചടിച്ചതെന്ന് ഇറാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ആക്രമിക്കപ്പെട്ട അമേരിക്കന്‍ വ്യോമതാവളത്തിന്റെ കൃത്യമായ സ്ഥലം മാധ്യമങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
നേരത്തെ ഇറാന്റ് ബന്ദര്‍ അബ്ബാസ് സൈനികതാവളത്തിന് നേരെ അമേരിക്കന്‍ സേന ആക്രമണം നടത്തിയതിന് പ്രതികാരമായാണ് പ്രത്യാക്രമണം. ഹോര്‍മുസിന് സമീപം 4 ഡ്രോണുകളും അമേരിക്ക വെടിവെച്ചിട്ടിരുന്നു. വാണിജ്യ കപ്പല്‍ ഗതാഗതത്തിന് ഭീഷണിയായതിനെ തുടര്‍ന്നാണ് ഇറാന്റെ ഡ്രോണുകള്‍ തകര്‍ത്തതെന്നാണ് അമേരിക്ക പറയുന്നത്. അതേസമയം അമേരിക്കയുടെ ഭാഗത്ത് നിന്ന് ഇനിയുണ്ടാകുന്ന നീക്കങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഐആര്‍ജിസി വ്യക്തമാക്കി.