അനുബന്ധ വാര്‍ത്തകള്‍
- പേട്ട കൊലപാതക കേസില്‍ പ്രതിയുടെ മൊഴി കളവാണെന്ന് പൊലീസ്
- പേട്ട കൊലപാതക കേസില്‍ ട്വിസ്റ്റ് ! മകളുടെ ആണ്‍സുഹൃത്തിനെ കുത്തിയത് കള്ളനാണെന്ന് കരുതിയല്ല, സൈമണ്‍ അകത്തുകയറിയത് മുറി ചവിട്ടിത്തുറന്ന്
- മറ്റൊരു വിവാഹത്തിനായി തലാക്ക് ചൊല്ലി: യുവതിക്ക് 72.90 ജീവനാശം നല്കാന് കോടതി ഉത്തരവ്
- പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയിൽ
- തിരുവനന്തപുരത്ത് വന്‍ മയക്കുമരുന്ന് വേട്ട
പുലര്‍ച്ചെ അസാധാരണ ഫോണ്‍ കോള്‍; അനീഷിന്റെ അമ്മയ്ക്ക് പന്തികേട് തോന്നി, മകന് വീട്ടിലില്ലെന്ന് അറിഞ്ഞത് അപ്പോള്‍
തിരുവനന്തപുരം പേട്ടയില്‍ മകളുടെ സുഹൃത്തിനെ അച്ഛന് കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഫോണ്‍ കോളുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ പൊലീസ് തീരുമാനിച്ചു. കൊലപാതകം നടന്ന ദിവസം പുലര്‍ച്ചെ കൊല്ലപ്പെട്ട അനീഷ് ജോര്‍ജ്ജിന്റെ വീട്ടിലേക്ക് പ്രതി സൈമണ്‍ ലാലന്റെ വീട്ടില്‍ നിന്ന് ഫോണ്‍ കോള്‍ വന്നിരുന്നു. സൈമണ്‍ ലാലന്റെ ഭാര്യയാണ് അനീഷിന്റെ വീട്ടിലേക്ക് വിളിച്ചത്. അനീഷിന്റെ അമ്മ ഡോളിയാണ് ഫോണ്‍ എടുത്തത്.
പുലര്‍ച്ചെ വീട്ടിലേക്ക് വന്ന അസാധാരണ ഫോണ്‍ കോളില്‍ അനീഷിന്റെ അമ്മയ്ക്ക് പന്തികേട് തോന്നി. ഉടന്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തണമെന്നാണ് സൈമണ്‍ ലാലന്റെ ഭാര്യ അനീഷിന്റെ അമ്മയോട് ഫോണില്‍ പറഞ്ഞത്. ആ ഫോണ്‍കോള്‍ വന്നപ്പോള്‍ മാത്രമാണ് തങ്ങളുടെ മകന് വീട്ടില്‍ ഇല്ലെന്ന് അനീഷിന്റെ അമ്മയും അപ്പനും അറിഞ്ഞത്.