അനുബന്ധ വാര്‍ത്തകള്‍
- മരട് ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന വിധി പ്രായോഗികമല്ലെന്ന് കോടിയേരി, സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് ഉമ്മന്‍ചാണ്ടി
- പാലായിൽ തെരഞ്ഞെടുപ്പ് ചൂട് കനക്കുന്നു; പിണറായി വിജയനും, ഉമ്മൻ ചാണ്ടിയുമടക്കം നേതാക്കളുടെ വൻ നേതൃനിര പ്രചരണത്തിനെത്തുന്നു
- രണ്ടോ മൂന്നോ പേര് ചേര്‍ന്നാണ് എല്ലാം തീരുമാനിക്കുന്നത്, എന്നോട് ഇനിയൊന്നും ചോദിക്കേണ്ട: പൊട്ടിത്തെറിച്ച് കെ മുരളീധരന്
- ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്ത മോളിയുടെ വീടെവിടെ? എല്ലാം നാടകമോ? - സുനിത ദേവദാസ് ചോദിക്കുന്നു
- കേരള കോണ്‍ഗ്രസിലെ പിളര്‍പ്പിന് പിന്നില്‍ ഉമ്മന്‍ചാണ്ടി;ലക്ഷ്യം കോട്ടയത്ത് ആധിപത്യമുറപ്പിക്കലെന്ന് കോടിയേരി ബാലകൃഷ്ണന്
പാലായിൽ ഇന്ന് കലാശക്കൊട്ട്; തിങ്കളാഴ്ച പോളിങ്; സർവ തന്ത്രങ്ങളും പയറ്റി മുന്നണികൾ
മുഖ്യമന്ത്രി പിണറായി വിജയൻ ഇടതുമുന്നണി സ്ഥാനാർഥി മാണി സി കാപ്പന് വേണ്ടി ഇന്ന് മൂന്ന് പ്രചാരണ യോഗങ്ങളിൽ പ്രസംഗിക്കും.
പാലാ ഉപതെരഞ്ഞെടുപ്പിന് ഇന്ന് കലാശകൊട്ട്. നാളെ ശ്രീനാരായണ ഗുരു സമാധി ദിവസം ആയതിനാലാണ് ഇന്ന് കൊട്ടിക്കലാശം നടത്താൻ മുന്നണികൾ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇടതുമുന്നണി സ്ഥാനാർഥി മാണി സി കാപ്പന് വേണ്ടി ഇന്ന് മൂന്ന് പ്രചാരണ യോഗങ്ങളിൽ പ്രസംഗിക്കും. മന്ത്രിമാരും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മണ്ഡലത്തിൽ പ്രചാരണത്തിലാണ്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള യുഡിഎഫ് നേതാക്കളുടെ പ്രചാരണവും തുടരുകയാണ്. എൻഡിഎ സ്ഥാനാർഥിക്കായി സംസ്ഥാനത്ത മുതിർന്ന നേതാക്കളും എത്തും. 23 നാണ് വോട്ടെടുപ്പ്.സെപ്റ്റബര്‍ 27-ന് ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.