അനുബന്ധ വാര്‍ത്തകള്‍
- രാഹുൽ ഈശ്വറിനെതിരെ നടപടിയെടുക്കണമെന്ന് ശ്രീധരൻ പിള്ള
- ഫാദർ കുര്യാക്കോസിന്റെ സംസ്കാരച്ചടങ്ങിനെത്തിയ സിസ്റ്റർ അനുപമയുൾപ്പടെയുള്ള കന്യാസ്ത്രീകളെ ഒരുസംഘം തടഞ്ഞു
- ശബരിമല പ്രതിഷേധം; സംസ്ഥാനത്താകെ അറസ്റ്റിലായത് 1407 പേർ, കൂടുതൽ ആൾക്കാരെ അറസ്റ്റ് ചെയ്യാൻ നീക്കം
- ക്യൂട്ട് ബനാന ഫോണുമായി നോക്കിയ
- ശബരിമല: സുപ്രീംകോടതി വിധി പാലിക്കാൻ ഭരണഘടനാ സ്ഥാപനങ്ങൾക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി
ഭക്തർ സ്വാമി ശരണമെന്ന് വിളിക്കുമ്പോൾ സർക്കാരിന് ‘സരിത ശരണം‘: വിമർശനവുമായി കെ മുരളീധരൻ
ദുബായ്: ഭക്തർ സ്വാമി ശരണം എന്ന് വിളിക്കുമ്പോൾ സർക്കാർ സരിത ശരണമെന്നാണ് വിളിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സർക്കാരി കോൺഗ്രസിനെതിരെ സരിതയിൽ ശരണം പ്രാപിച്ചിരിക്കുകയാണെന്ന് കെ മുരളീധരൻ പറഞ്ഞു.
കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഇത് നാണക്കേടാണ്. നവകേരള നിർമ്മാണമല്ല നവ ‘കൈരളി’ നിർമ്മാണമാണ് പ്രളയത്തിന്റെ മറവിൽ സർക്കാർ നടത്തുന്നത്. പ്രവാസികളാരും ഇതിനായി കാശ് കളയരുത്. പ്രളയത്തിൽ ബുദ്ധിമുട്ടുന്ന നമുക്കറിയാവുന്നവരെ നേരിട്ട് സഹായിക്കുകയാണ് ചെയ്യേണ്ടത്.
ഫണ്ട് വകമാറ്റി ചിലവഴിക്കുന്ന രീതിയാണ് സർക്കാരിനുള്ളത്. ഇതിൽ തനിക്ക് വിശ്വാസമില്ലെന്നും കോരള സഹകരണ ഫെഡറേഷന്റെ രാജ്യാന്തര സഹകരണ കോൺഗ്രസ് സമ്മേളനത്തിൽ സംസാരിക്കവേ കെ മുരളീധരൻ വ്യക്തമാക്കി. പാർട്ടിയെ വികസിപ്പിക്കാനാണ് മുഖ്യമന്ത്രി വിദേശ യാത്രകൾ നടത്തുന്നത് എന്ന് മുരളീധരൻ നേരത്തെയും ആരോപണം ഉന്നയിച്ചിരുന്നു.