അനുബന്ധ വാര്‍ത്തകള്‍
- ക്യൂട്ട് ബനാന ഫോണുമായി നോക്കിയ
- പൊണ്ണത്തടിയെന്നാരോപിച്ച് ഭാര്യയെ തലാഖ് ചൊല്ലി, ഭർത്താവ് അറസ്റ്റിൽ
- പോൺ സൈറ്റുകൾക്ക് പൂട്ട് വീഴുന്നു, കർശന നടപടികളുമായി കേന്ദ്ര സർക്കാർ
- കുഞ്ഞൻ കാറുകളുടെ രാജാവ് തിരികെയെത്തി; ഇനി കരുത്തൻ ‘സാൻട്രോ‘യുടെ പടയോട്ടകാലം
- സി ബി ഐ ഡയറക്ടറെ നീക്കംചെയ്ത സംഭവം: നിയമാനുസൃതമായി പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങളെ കേന്ദ്രസർക്കാർ ദുർബലപെടുത്തുന്നുവെന്ന് മുഖ്യമന്ത്രി
ഫാദർ കുര്യാക്കോസിന്റെ സംസ്കാരച്ചടങ്ങിനെത്തിയ സിസ്റ്റർ അനുപമയുൾപ്പടെയുള്ള കന്യാസ്ത്രീകളെ ഒരുസംഘം തടഞ്ഞു
ആലപ്പുഴ: ഫ്രാങ്കോ മുളക്കലിനെതിരെ മൊഴി നൽകിയ ഫാദർ കുര്യക്കോസിന്റെ സംസ്കാരച്ചടങ്ങിനെത്തിയ സിസ്റ്റർ അനുപമയുൾപ്പടെയുള്ള കന്യാസ്ത്രീകളെ ഒരു സംഘം വിശ്വസികൾ തടഞ്ഞു. ചേർത്തല സെയിന്റ് മേരിസ്സ് പള്ളിയിൽ വച്ചായിരുന്നു സംഭവം.
ഫാദർ കുര്യാക്കോസിന്റെ സാംസ്കാരച്ചടങ്ങുകൾക്ക് ശേഷമാണ് സംഭവം ഉണ്ടായത്. പള്ളി കോംപൌണ്ടിൽ വച്ച് മധ്യമങ്ങളെ കാണാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ഒരു സംഘം ആളുകൾ തടിച്ചുകൂടുതയും പ്രതിരോധം സൃഷ്ടിക്കുകയുമായിരുന്നു.
കന്യാസ്ത്രീയെ പീഡനത്തിനിരയാക്കിയ കേസിൽ ഫ്രാങ്കോ മുളക്കലിനെതിരെ ഫാദർ കുര്യാക്കോസ് മൊഴി നൽകിയിരുന്നു. ഫ്രാങ്കോ മുളക്കൽ ജാമ്യത്തിലിറങ്ങി ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ഫാദർ കുര്യക്കോസിനെ ദുരൂഹ സഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം കൊലപാതകമാണ് എന്നാണ് ഫാദർ കുര്യക്കോസിന്റെ കുടുംബം ആരോപിക്കുന്നത്.