അനുബന്ധ വാര്‍ത്തകള്‍
- ശബരിമലയില്‍ എഐ: തീര്‍ത്ഥാടനകാലത്ത് തിരക്ക് നിയന്ത്രിക്കാന്‍ ക്ഷേത്രത്തില്‍ ഡ്രോണുകളും പ്രവചന സംവിധാനങ്ങളും ഒരുങ്ങുന്നു
- ക്ഷേമ പെൻഷൻ 3000 രൂപയാക്കുന്നത് വൈകില്ല, പെൻഷൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നത് ആലോചനയിലെന്ന് മുഖ്യമന്ത്രി
- കുരങ്ങുകള്‍ വൈദ്യുതി ലൈനുകള്‍ പൊട്ടിച്ചു; വന്ദേഭാരത് അടക്കം നാല് ട്രെയിനുകള്‍ രണ്ട് മണിക്കൂര്‍ വൈകി
- 'അതൊന്നും തീരുമാനിച്ചിട്ടില്ല'; സ്ത്രീസുരക്ഷാ പെൻഷൻ നിർത്തുമെന്ന സൂചന നൽകി മുഖ്യമന്ത്രി
- വയനാട് പുനരധിവാസം: പൂർണമായി കൈവിട്ട് സർക്കാർ, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ തസ്തിക ഒഴിഞ്ഞുകിടക്കുന്നു
സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം; നിസാരവത്കരിച്ച് ആരോഗ്യമന്ത്രി
ജൂൺ ഒന്ന് മുതൽ 20 വരെയുള്ള ദിവസങ്ങളിലായി സംസ്ഥാനത്ത് പകർച്ചവ്യാധി മൂലം 87 പേരാണ് മരിച്ചത്
സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷമായി തുടരുമ്പോഴും അതിനെ നിസാരവത്കരിച്ച് ആരോഗ്യമന്ത്രി കെ.മുരളീധരൻ. നിയമസഭയിൽ പ്രതിപക്ഷം ഇക്കാര്യം ഉന്നയിച്ചപ്പോൾ തമാശരൂപേണ മറുപടി നൽകി ഒഴിഞ്ഞുമാറുകയാണ് ആരോഗ്യമന്ത്രി ചെയ്തത്. മന്ത്രിയുടെ പ്രസ്താവന വിവാദമായിട്ടുണ്ട്.
ജൂൺ ഒന്ന് മുതൽ 20 വരെയുള്ള ദിവസങ്ങളിലായി സംസ്ഥാനത്ത് പകർച്ചവ്യാധി മൂലം 87 പേരാണ് മരിച്ചത്. പ്രതിപക്ഷം ഇക്കാര്യം ഇന്ന് നിയമസഭയിൽ ചൂണ്ടിക്കാട്ടി. ആരോഗ്യവകുപ്പിന്റെ തലപ്പത്ത് കസേരക്കളി നടക്കുകയാണെന്നും പകർച്ചവ്യാധി വ്യാപനത്തിനു വേണ്ടത്ര ഗൗരവം നൽകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിമർശിച്ചു.
എന്നാൽ പ്രതിപക്ഷത്തിനു മറുപടി നൽകാൻ എഴുന്നേറ്റ ആരോഗ്യമന്ത്രി, 'ഈ പറയുന്ന പോലെ ഭീകരമായ പ്രശ്‌നമൊന്നും ഇവിടെ ഇല്ല,' എന്നു പറഞ്ഞ് തടിതപ്പി. മാത്രമല്ല മുൻ ആരോഗ്യമന്ത്രിമാരെ പരിഹസിച്ച് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തു.