അനുബന്ധ വാര്‍ത്തകള്‍
- എൽഡിഎഫ് സർക്കാരിന്റെ സമയത്ത് 14 തവണ കുടിയൊഴിപ്പിക്കൽ ശ്രമം; അതിക്രമം പാടില്ലെന്ന് പിണറായി നിർദേശം നൽകി, പക്ഷേ ഇന്ന് !
- പിണറായിക്കെന്താ പ്രായപരിധിയില്ലെ, കെ കെ ശൈലജ ജയിക്കരുതെന്ന് ചിലർ നിർബന്ധം കാട്ടി: കണ്ണൂർ ജില്ലാകമ്മിറ്റിയിൽ രൂക്ഷവിമർശനം
- പ്രതിപക്ഷ നേതാവായി പിണറായി, പി ബി വോട്ടെടുപ്പിൽ 10 പേർ അനുകൂലിച്ചപ്പോൾ 7 പേർ എതിർത്തു
- പിണറായി ശൈലി ജനങ്ങൾക്ക് ബോധിച്ചില്ല, തിരുത്തിയില്ലെങ്കിൽ അണികൾ തിരുത്തിക്കും: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം
- നിയുക്ത മുഖ്യമന്ത്രി മുൻ മുഖ്യമന്ത്രിയെ കാണുന്നത് ആദ്യമായല്ല; അത് പിണറായി തുടങ്ങിയ മാതൃക
പിണറായിയും ഞങ്ങളെ പോലൊരു എംഎല്‍എയാണ്; സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കുന്നതിനെക്കുറിച്ച് ജി സുധാകരന്
പിണറായിയും ഞങ്ങളെ പോലൊരു എംഎല്‍എയാണെന്ന് സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കുന്നതിനെക്കുറിച്ച് ജി സുധാകരന്റെ മറുപടി. ജി സുധാകരന്റെ മുന്നിലാണല്ലോ സത്യപ്രതിജ്ഞ പിണറായി വിജയന് ചൊല്ലേണ്ടതെന്ന ചോദ്യത്തിന് മറുപടിയായാണ് ജി സുധാകരന്റെ പ്രതികരണം. പിണറായി വിജയനെന്നോ മറ്റൊരാളെന്നോ എന്റെ മുന്പില് ഇല്ല. എംഎല്‍എമാരെ സത്യപ്രതിജ്ഞ ചെയ്യിപ്പിക്കുക എന്നതാണ് പ്രോട്ടെം സ്പീക്കറുടെ ജോലി. പിണറായി രണ്ടു തവണ മുഖ്യമന്ത്രിയായിരുന്നു. സര്‍ക്കാരില്‍ ഞാനും അംഗമായിരുന്നു. എനിക്കാരോടും ശത്രുതയില്ല. രാഷ്ട്രീയത്തില്‍ വ്യക്തിപരമായ ശത്രുതയ്ക്ക് യാതൊരു അടിസ്ഥാനവും ഇല്ല-സുധാകരന് പറഞ്ഞു.
സിപിഎം സെക്രട്ടറിയും പ്രതിപക്ഷ നേതാവും സ്ഥാനമൊഴിയണമെന്നോ വേണ്ടെന്നോ അഭിപ്രായം പറയുന്നില്ല. അത് അവരുടെ ഇഷ്ടം. പക്ഷെ നേതൃത്വം നല്‍കിയത് അവരായതിനാല്‍ തോല്‍വിയില്‍ അവര്‍ക്ക് ഉത്തരവാദിത്വമുണ്ട്. പാര്‍ട്ടിയില്‍ തുടര്‍ന്നിട്ട് കാര്യമില്ലെന്ന് തോന്നി. രാജിവയ്ക്കുകയോ പുറത്താക്കുകയോ ചെയ്തിട്ടില്ല. അംഗത്വം പുതുക്കിയില്ല. എല്ലാ പാര്‍ട്ടിയില്‍ പെട്ടവരും വോട്ട് ചെയ്തു.-ജി സുധാകരന് പറഞ്ഞു.