അനുബന്ധ വാര്‍ത്തകള്‍
- ബിഷപ്പിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്, ജാമ്യം ലഭിച്ചാല്‍ കേസ് അട്ടിമറിച്ചേക്കാം; ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
- ഫ്രാങ്കോ മുളയ്ക്കലിനെ കാണാൻ മെത്രാൻമാർ സബ്ജയിലിൽ
- പി കെ ശശിക്കെതിരായ പീഡന പരാതി; വിഷയം ചര്‍ച്ച ചെയ്യാതെ സംസ്ഥാന കമ്മിറ്റിയുടെ ആദ്യ ദിനം
- ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷയിൽ വിധി ബുധനാഴ്ച
- ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും; പൊലീസ് നിലപാട് അറിയിക്കും
കന്യാസ്ത്രീയുടെ പീഡന പരാതി; അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിന് സോപാധിക ജാമ്യം, കേരളത്തിലേക്ക് കടക്കരുത്
കന്യാസ്ത്രീയുടെ പീഡന പരാതി; അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു, കേരളത്തിലേക്ക് കടക്കരുത്
കന്യാസ്ത്രീയുടെ പീഡന പരാതിയെത്തുടർന്ന് അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. രണ്ടാം തവണ ഹൈക്കോടതി ജാമ്യാപേക്ഷ നല്‍കിയപ്പോഴാണ് അനുകൂലമായി വിധിവന്നത്.
അതേസമയം, പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കേണ്ടതാണ്. രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നിലെത്തി ഒപ്പിടണം. അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുമ്പോള്‍ കോടതിയില്‍ ഹാജരാകേണ്ടതുമാണ്.
കേരളത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു. ജാമ്യം കിട്ടി പുറത്തിറങ്ങിയാല്‍ കേരളത്തിന് പുറത്തു പോകേണ്ടിവരും. വിചാരണ നടപടികളുടെ ഭാഗമായി മാത്രമേ ഇനി ബിഷപ്പിന് കേരളത്തില്‍ പ്രവേശിക്കാനാകൂ. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ സെപ്റ്റംബര്‍ 21നാണ് ബിഷപ്പിനെ പൊലീസ് അറസ്റ്റ് ചെയ്തത്.