അനുബന്ധ വാര്‍ത്തകള്‍
- റെയില്‍വേ സുരക്ഷാ നടപടികളില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല; കേന്ദ്രത്തിനും യുഡിഎഫിനുമെതിരെ വിമര്‍ശനവുമായി മന്ത്രി ശിവന്‍കുട്ടി
- സഹായിക്കാനെന്ന വ്യാജേന കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നടിക്കെതിരെ ലൈംഗികാതിക്രമം, പോർട്ടർ അറസ്റ്റിൽ
- മൊബൈല്‍ ഫോണ്‍ പുറത്തേക്ക് വീണാല്‍ ട്രെയിനിലെ അപായച്ചങ്ങല വലിക്കരുത്; പിഴയും തടവും ഉള്ള കുറ്റം
- ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം യാത്ര മാറ്റിവയ്ക്കേണ്ടി വന്നോ? 90% ആളുകള്‍ക്കും ഈ റെയില്‍വേ നിയമം അറിയില്ല
- ഈ ചതി വേണ്ടായിരുന്നു, ദീപാവലിക്ക് തൊട്ടുമുൻപ് ഐആർസിടിസി വെബ്സൈറ്റും ആപ്പും പ്രവർത്തനരഹിതമായി
വെള്ളമടിച്ച് ട്രെയിനില്‍ പോകാമെന്ന് കരുതേണ്ട; ബ്രത്തലൈസര്‍ പരിശോധനയുമായി റെയില്‍വെ
വൈകുന്നേര സമയങ്ങളില്‍ മദ്യം കഴിച്ച് ആളുകള്‍ ട്രെയിനില്‍ കയറുന്നതും ഇതേ തുടര്‍ന്ന് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അടക്കം നിരവധി കുറ്റകൃത്യങ്ങള്‍ നടക്കുകയും ചെയ്യുന്നു
രണ്ട് പെഗടിച്ച് ട്രെയിനില്‍ യാത്ര ചെയ്യാമെന്ന് കരുതുന്നവര്‍ക്കു പണി വരുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ മദ്യപാനികളെ പിടിക്കുകയെന്ന ലക്ഷ്യത്തോടെ ബ്രെത്തലൈസര്‍ പരിശോധന ആരംഭിച്ചു. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലാണ് അസാധാരണ നടപടി.
വൈകുന്നേര സമയങ്ങളില്‍ മദ്യം കഴിച്ച് ആളുകള്‍ ട്രെയിനില്‍ കയറുന്നതും ഇതേ തുടര്‍ന്ന് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അടക്കം നിരവധി കുറ്റകൃത്യങ്ങള്‍ നടക്കുകയും ചെയ്യുന്നു. ഇത് പ്രതിരോധിക്കാനാണ് ഇന്നലെ വൈകിട്ട് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ബ്രെത്തലൈസര്‍ പരിശോധന നടത്തിയത്. സംശയം തോന്നുവരെ മുഴുവന്‍ ഊതിപ്പിച്ചിട്ടേ വിടൂ.
മദ്യപാനിയെ യാത്ര ചെയ്യാന്‍ അനുവദിച്ചാല്‍ മറ്റു യാത്രക്കാര്‍ക്ക് പ്രശ്നമാകാന്‍ സാധ്യതയുണ്ടെങ്കില്‍ യാത്ര വിലക്കും. ഇനി രണ്ടാഴ്ചത്തേക്ക് താത്കാലികാടിസ്ഥാനത്തില്‍ ഇതാണ് നടപടി. ആര്‍പിഎഫും റെയില്‍വെ പൊലീസും സംയുക്തമായാണ് പരിശോധന. സാധാരണ പരിശോധനയുണ്ടാകാറുണ്ടെങ്കിലും ഇനി കുറേക്കൂടി കാര്യക്ഷമമാക്കുമെന്ന് അധികൃതര്‍. റെയില്‍വെയുടെ നടപടിയെ വനിത യാത്രക്കാര്‍ സ്വാഗതം ചെയ്തു.