അനുബന്ധ വാര്‍ത്തകള്‍
- വന്ദേ ഭാരത് വൈകി, ഒന്നല്ല ആറ് മണിക്കൂറിലേറെ..ട്വിറ്ററിൽ പരാതി പ്രളയം, മന്ത്രിക്കെതിരെ പ്രതിഷേധം
- നിപ്പ രോഗി പ്രത്യേക ഐസലേഷന്‍ വാര്‍ഡില്‍; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിയന്ത്രണം
- എന്ത് കൊണ്ട് തോറ്റു?, സിപിഎം റിപ്പോർട്ടിൽ നേതൃമാറ്റം ആവശ്യപ്പെട്ടുള്ള കീഴ്ഘടകങ്ങളുടെ അഭിപ്രായങ്ങൾ വെട്ടി
- നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ജഡ്ജി പിന്മാറി
- വയനാട്ടില്‍ ഷിഗെല്ല ബാധ രണ്ടാം ഘട്ടത്തിലേക്ക് കടന്നതായി സംശയം; രോഗികളുടെ ബന്ധുക്കളിലും ലക്ഷണങ്ങള്‍
മംഗളൂരുവില്‍ അദാനിയുടെ ഏജന്റിനെ കണ്ടില്ല; ആരോപണങ്ങള്‍ നിഷേധിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: മംഗളൂരു സന്ദര്‍ശന വേളയില്‍ വ്യവസായി ഗൗതം അദാനിയുമായി ബന്ധമുള്ള ഒരു ഏജന്റിനെ കണ്ടുവെന്ന ആരോപണം മുഖ്യമന്ത്രി വി.ഡി. സതീശന് നിഷേധിച്ചു.അദാനിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് പത്രസമ്മേളനത്തില്‍ സംസാരിച്ച സതീശന് അവകാശവാദങ്ങള്‍ തെറ്റാണെന്ന് തള്ളിക്കളഞ്ഞു.
'മംഗളൂരുവില്‍ വെച്ച് ഞാന്‍ കണ്ടുമുട്ടിയ വ്യക്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന് മുഹമ്മദിന്റെ ബന്ധുവായിരുന്നു. കോഴിക്കോടും കാസര്‍കോട്ടും അദ്ദേഹത്തിന് കുടുംബ ബന്ധങ്ങളുണ്ട്. വിമാനത്താവളത്തില്‍ എത്തിയ ശേഷം ഞങ്ങള്‍ കുറച്ചുനേരം സംസാരിച്ചു,' മുഖ്യമന്ത്രി പറഞ്ഞു. ആരോപണങ്ങളെ പരിഹസിച്ചുകൊണ്ട് തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭ രൂപീകരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അദാനിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നോ എന്ന് സതീശന് ചോദിച്ചു.
സിപിഎം തെറ്റായ പ്രചാരണം നടത്തുകയാണെന്നും അവകാശവാദങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചു. ചാര്‍ട്ടേഡ് വിമാനത്തില്‍ മംഗളൂരുവിലേക്ക് പോയത് വ്യക്തിപരമായ കാരണങ്ങളാലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.