1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Pakistan Media Digital Censorship POK election Unrest Al jazeera Ban

പിഒകെയിൽ 80 പേർ കൊല്ലപ്പെട്ടു, വാർത്ത മറയ്ക്കാനായി അൽജസീറയെ വിലക്കി, ഡിജിറ്റൽ സെൻസർഷിപ്പ് ഏർപ്പെടുത്തി പാകിസ്ഥാൻ

പിഒകെയിലെ ജനകീയപ്രതിഷേധങ്ങളെ സുരക്ഷാസേന അടിച്ചമര്‍ത്തുന്ന വിവരങ്ങള്‍ പുറത്തായതിന് പിന്നാലെയാണ് നടപടി.

Pak Occupied Kashmir
പാക് അധിനിവേശ കശ്മീരിലെ തിരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആഭ്യന്തര കലാപം രൂക്ഷമായതോടെ മാധ്യമങ്ങള്‍ക്ക് കനത്ത സെന്‍സര്‍ഷിപ്പുമായി പാക് ഭരണകൂടം. രാജ്യാന്തര വാര്‍ത്താസ്ഥാപനമായ അല്‍ ജസീറ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ക്ക് പാകിസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.  പിഒകെയിലെ ജനകീയപ്രതിഷേധങ്ങളെ സുരക്ഷാസേന അടിച്ചമര്‍ത്തുന്ന വിവരങ്ങള്‍ പുറത്തായതിന് പിന്നാലെയാണ് നടപടി.
 
ഓഗസ്റ്റ് 10 വരെയായാണ് വിവിധ ഘട്ടങ്ങളില്‍ തിരെഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ ജൂണ്‍ മാസം മുതല്‍ ആരംഭിച്ച വ്യാപകമായ പ്രതിഷേധങ്ങളിലും ആക്രമണങ്ങളിലുമായി ഇതുവരെ 80ല്‍ അധികം പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗികമായ വിവരം. ഇതില്‍ തന്നെ 43 പേര്‍ ജൂലൈ 27ന് ശേഷമുള്ള ദിവസങ്ങളിലാണ് കൊല്ലപ്പെട്ടത്. അല്‍ ജസീറ പക്ഷപാതപരമായ വിവരങ്ങളാണ് നല്‍കുന്നതെന്നാണ് പാകിസ്ഥാന്റെ ആരോപണം.
 
 അതേസമയം മേഖലയില്‍ 50 ദിവസത്തിലേറെയാണ് ഇന്റര്‍നെറ്റ് വിച്ഛേദിച്ച നിലയിലാണ്. മുസഫറാബാദില്‍ ജനങ്ങള്‍ വോട്ട് ബഹിഷ്‌കരിച്ചതായും വിപണികളും പൊതുഗതാഗതവും പൂര്‍ണമായി സ്തംഭിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തെ ജൂലൈ മാസത്തില്‍ ചില യൂട്യൂബ് ചാനലുകള്‍ സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തിരുന്നു.ALSO READ: ഇന്ത്യയെപ്പോലുള്ള ശത്രുക്കള്‍: പിഒകെ പ്രതിഷേധക്കാരെ കൊലപ്പെടുത്തിയതിനെ ന്യായീകരിച്ച പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
നടി തൃഷയ്ക്കെതിരെ വിവാദപരാമർശം, ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിൽ