അനുബന്ധ വാര്‍ത്തകള്‍
- ആളുകളെ കൊന്നുതീർത്തല്ല പ്രശ്നത്തിന് പരിഹാരം കാണേണ്ടത്, ഇസ്രായേൽ യാഥാർഥ്യം തിരിച്ചറിയണമെന്ന് ജെ ഡി വാൻസ്
- ഇറാന് കരാറില്‍ ഇസ്രായേലിന് ജെഡി വാന്‍സിന്റെ മുന്നറിയിപ്പ്: ട്രംപ് മാത്രമാണ് നിങ്ങളുടെ ഏക സഖ്യകക്ഷി
- ഇറാന്- യുഎസ് സമാധാനക്കരാര്‍ പ്രാബല്യത്തില്‍, എവിടെയാണ് മരവിപ്പിച്ച ഇറാന്റെ ശതകോടികള്‍?
- അമേരിക്ക -ഇറാന് കരാര്‍ പ്രാബല്യത്തില്‍ വന്നതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് ട്രംപ്
- പാകിസ്ഥാനിലും ബംഗ്ലാദേശിലും ഹമാസിന്റെ ശക്തമായ സാന്നിധ്യം; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഇസ്രായേല്‍
യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ്-ഇറാന് കരാര്‍: ഹോര്‍മുസില്‍ കപ്പല്‍ ഗതാഗതം വര്‍ദ്ധിച്ചു
പുതുതായി വീണ്ടും തുറന്ന ഹോര്‍മുസ് കടലിടുക്കിലൂടെ വ്യാഴാഴ്ച മൊത്തം 25 വാണിജ്യ കപ്പലുകള്‍ കടന്നുപോയി. ഏപ്രില്‍ മധ്യത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യയാണിതെന്ന് വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച സമുദ്ര ട്രാക്കിംഗ് സ്ഥാപനമായ AXSMarineന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
യുദ്ധം അവസാനിപ്പിക്കാനുള്ള ഒരു കരാറിന്റെ ഭാഗമായി ഇറാനും അമേരിക്കയും നിര്‍ണായക പാത വീണ്ടും തുറക്കാന്‍ സമ്മതിച്ചതിന് ശേഷമാണ് ഈ കുതിച്ചുചാട്ടം ഉണ്ടായത്. ജൂണ്‍ 18 ന് ഹോര്‍മുസ് കടലിടുക്കിലൂടെ 25 വാണിജ്യ കപ്പലുകള്‍ കടന്നുപോകുന്നത് ഞങ്ങള്‍ നിരീക്ഷിച്ചു. ഏപ്രില്‍ 18 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ഒറ്റ ദിവസത്തെ എണ്ണവും ജൂണ്‍ മാസത്തിലെ ആദ്യ പത്ത് ദിവസങ്ങളില്‍ രേഖപ്പെടുത്തിയ ശരാശരി ദൈനംദിന നിരക്കിന്റെ അഞ്ചിരട്ടിയിലധികവുമാണിത്- AXSMarine ഒരു വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ഫെബ്രുവരി 28 ന് യുഎസും ഇസ്രായേലും നടത്തിയ ആക്രമണങ്ങള്‍ യുദ്ധത്തിന് തുടക്കമിട്ടതിനെത്തുടര്‍ന്ന് ഇറാനിയന്‍ സൈന്യം കടലിടുക്ക് അടച്ചു. പ്രദേശത്തെ കപ്പലുകള്‍ക്ക് നേരെ ഡസന്‍ കണക്കിന് ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധത്തിന് മുമ്പ് ഒരു ദിവസം ഏകദേശം 120 കപ്പലുകള്‍ ഈ കടലിടുക്കിലൂടെ കടന്നുപോയിരുന്നുവെന്ന് പ്രമുഖ ഷിപ്പിംഗ് ജേണലായ ലോയ്ഡ്സ് ലിസ്റ്റ് പറയുന്നു.