അനുബന്ധ വാര്‍ത്തകള്‍
- ഹോർമുസ് തുറന്നില്ലെങ്കിൽ ഖാർഗ് ദ്വീപ് തകർക്കും, 47 വർഷത്തെ കണക്ക് തീർക്കാനുണ്ടെന്ന് ട്രംപ്
- റഷ്യൻ എണ്ണക്കപ്പലിന് ക്യൂബയിലെത്താൻ അനുമതി: സൂചന നൽകി ട്രംപ്
- ഇറാന്റെ എണ്ണ പിടിച്ചെടുക്കുന്നതാണ് എനിക്കേറ്റവും ഇഷ്ടമുള്ള കാര്യം, ഖാര്‍ഗ് സ്വന്തമാക്കാന്‍ എളുപ്പമാണെന്ന് ട്രംപ്
- ട്രംപിനെതിരെ ലക്ഷങ്ങൾ തെരുവിൽ, അമേരിക്കയെ പിടിച്ചുകുലുക്കി 'നോ കിങ്സ്' പ്രക്ഷോഭം
- ട്രംപിന്റേത് പാഴ്വാക്ക്, ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ കടുത്ത ആക്രമണം അഴിച്ചുവിട്ട് ഇസ്രായേല്‍, തിരിച്ചടിക്കുമെന്ന് ഇറാന്
ഇറാനിലെ എണ്ണ കൊണ്ടുപോകുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടം, ഖാര്‍ഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കുമെന്ന് ട്രംപ്
വാഷിംഗ്ടണ്‍: ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപ് അമേരിക്ക പിടിച്ചെടുക്കുമെന്നും ഇറാനിലെ എണ്ണ കൈവശപ്പെടുത്തുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചന നല്‍കി. ഇറാന്റെ തീരത്ത് നിന്ന് 16 മൈല്‍ അകലെ ഗള്‍ഫിന്റെ വടക്കേ അറ്റത്ത് ഹോര്‍മുസ് കടലിടുക്കിന് ഏകദേശം 300 മൈല്‍ വടക്കുപടിഞ്ഞാറായാണ് ഖാര്‍ഗ് സ്ഥിതിചെയ്യുന്നത്.
ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്നത് ഈ ദ്വീപാണ്. ദ്വീപ് പിടിച്ചെടുക്കുന്നത് ഇറാന്റെ ഊര്‍ജ്ജ വ്യാപാരത്തെ തടസ്സപ്പെടുത്തുകയും സമ്പദ്വ്യവസ്ഥയില്‍ വലിയ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.