അനുബന്ധ വാര്‍ത്തകള്‍
- വിനേഷ് ഫോഗട്ട് ഇന്ത്യയുടെ അഭിമാനം, ട്രയൽസിൽ പങ്കെടുക്കാമെന്ന് സുപ്രീംകോടതി
- കെ - ടെറ്റ് പുനപരിശോധന ഹർജികൾ തള്ളി, പരീക്ഷ പാസാകാനുള്ള സമയപരിധി ഒരു വർഷം നീട്ടി
- ഇത്ര വൈകാരികമാകണോ?, കോക്റോച്ച് ജനതാ പാർട്ടി വിഷയത്തിൽ അടിയന്തര വാദം കേൾക്കാനില്ലെന്ന് സുപ്രീം കോടതി
- സ്ത്രീയുടെ സ്വകാര്യദൃശ്യം സാമൂഹികമാധ്യമത്തിലിടും എന്ന് പറയുന്നത് ക്രിമിനൽ ഭീഷണി : സുപ്രീംകോടതി
- കേരളത്തില്‍ കോടതി നടപടിക്രമങ്ങള്‍ ഇംഗ്ലീഷില്‍ നടത്താന്‍ കഴിയുമോ; സംശയം പ്രകടിപ്പിച്ച് സുപ്രീം കോടതി
സ്വമേധയാ ഉള്ള ലൈംഗികത്തൊഴിൽ നിയമവിരുദ്ധമല്ല, റെയ്ഡിൽ പിടിക്കുന്നവരെ കസ്റ്റഡിയിലെടുക്കരുത് : സുപ്രീം കോടതി
സ്വമേധയാ ഉള്ള ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്ന മുതിര്‍ന്ന വ്യക്തികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസിന് അധികാരമില്ലെന്ന് സുപ്രീം കോടതി. സ്വന്തം താല്പര്യത്തില് തൊഴില്‍ ചെയ്യുന്നത് നിയമവിരുദ്ധമല്ല. വേശ്യാലയം നടത്തുന്നത് നിയമവിരുദ്ധമാണെങ്കിലും റെയ്ഡുകളില് ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്ന മുതിര്‍ന്ന വ്യക്തികള്‍ക്കെതിരെ നടപടി എടുക്കാന്‍ പോലീസിന് അധികാരമില്ല. റെയ്ഡില്‍ പിടിക്കുന്ന ലൈംഗികത്തൊഴിലാളികളെ ഇരകളാക്കാനോ കസ്റ്റഡിയിലെടുക്കാനോ പാടില്ലെന്നും കോടതി വ്യക്തമാക്കി.
സ്ത്രീകള്‍ സ്വമേധയാ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുമ്പോള്‍ അവരെ രക്ഷപ്പെടുത്തുക എന്ന പ്രശ്നം ഉദിക്കുന്നില്ല. വാണിജ്യപരമായ ലൈംഗിക ചൂഷണത്തിനിരയായി മനുഷ്യക്കടത്തിന് ഇരയായവരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പരിഗണിക്കവെയാണ് ഡിവിഷന് ബെഞ്ചിന്റെ വിധി. മുതിര്‍ന്ന ലൈംഗികത്തോഴിലാളുകളുടെ പുനരധിവാസം, സമൂഹത്തിലേക്കുള്ള തിരിച്ചുവരവ്, സംരക്ഷണ കേന്ദ്രങ്ങളിലെ താമസം എന്നിവയുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ അവരുടെ സമ്മതത്തിനാകണം പ്രഥമ പരിഗണനയെന്നും കോടതി വിധിച്ചു.